കണ്ണൂര്‍: പെന്ഷന് കുടിശ്ശിക ആറുമാസത്തെ നാല് ഘടുക്കളായി രണ്ട് വര്‍ഷം കൊണ്ട് കൊടുത്ത് തീര്‍ക്കാനുള്ള തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്തിരിയണമെന്ന് പെന്ഷനേഴ്സ്സംഘ് സംസ്ഥാന വൈസ് പ്രസിഡണ്ട് രവീന്ദ്രനാഥ് ചേലേരി. പെന്ഷന് തുക പൂര്‍ണ്ണമായും പണമായി നല്‍കുക, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഉടന്‍ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പെന്‍ഷനേഴ്സ് സംഘ് കലക്ട്രേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെന്ഷന് തുക റിട്ടയര്‍ ചെയ്ത ജീവനക്കാരുടെ ജീവനോപാധിയാണ്. കുടിശ്ശിക നല്‍കുന്നത് വൈകിയാല്‍ പെന്ഷന് പരിഷ്കരണത്തിന്റെ ഗുണം അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കാതെ വരും. നേരത്തെ പെന്ഷന് കുടിശ്ശിക ഒറ്റത്തവണയായി നല്‍കിയിരുന്നു. പെന്‍ഷനേഴ്സ് സംഘ് സമരം നടത്തുന്നത് പെന്ഷന് വര്‍ധനക്ക് വേണ്ടിയല്ലെന്നും സമയബന്ധിതമായി പെന്ഷന് തുക ലഭിക്കുന്നതിന് വേണ്ടിയാണെന്നും രവീന്ദ്രനാഥ് പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് കെ.എന്‍.നാരായണന് അധ്യക്ഷത വഹിച്ചു. കെ.കെ.വിനോദ്കുമാര്‍, കെ.വി.്ര്രശീധരന്, സി.സി.രവീന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു. എ.കെ.രാമകൃഷ്ണന് സ്വാഗതവും എന്‍.വി.പ്രഭാകരന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: