കൊട്ടാരക്കര: ദൈവം നമുക്ക് തന്ന അവയവങ്ങള്‍ മറ്റൊരാള്‍ക്ക് ദാനമായി നല്‍കുന്നത് വല്യ പുണ്യമാണന്ന് മര്‍ത്തോമ്മാ സഭ വലിയ മെത്രാപ്പോലീത്താ ഡോ.ഫിലിപ്പോസ് മാര്‍ക്രിസോസ്റ്റം പറഞ്ഞു. മേലില ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച അവയവദാന സമ്മേളനത്തില്‍ അവയദാനസമ്മത പത്രം ഏറ്റുവാങ്ങികൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റുള്ളവര്‍ക്കുവേണ്ടി സ്വന്തം കഴിവും സഹായവും നല്കാന് ഓരോ വ്യക്തിയും തയ്യാറാകണം എന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ സാമാജികരും ജനപ്രതിനിധികളും അവയവദാനത്തിന് തയ്യാറായാല്‍ ജനങ്ങളും അവയവദാന കര്‍മ്മത്തില്‍ പങ്കെടുക്കും. ഗവണ്മെന്റ് ഇതിന് തയ്യാറാകണം. ആദ്യമായാണ് അവയവദാന സമ്മതപത്രം ഏറ്റുവാങ്ങല്‍ ചടങ്ങില്‍ പങ്കെടുക്കുന്നത്. ഇങ്ങനെയൊരു ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചത് ജീവിതത്തിലെ പുണ്യമാണെന്നും സ്വര്‍ഗത്തില്‍ ചെല്ലുമ്പോള്‍ ഓര്‍ക്കുന്ന ചടങ്ങാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവയവദാനം മഹാദാനം എന്ന മുദ്രവാക്യം ഉള്‍ക്കൊണ്ട് കേരളത്തില്‍ ആദ്യമായാണ് ഒരു പഞ്ചായത്ത് അവയവദാന സമ്മതപത്രം ഒപ്പിടുന്നതിനായി രംഗത്തിറങ്ങുന്നത്.
ചെങ്ങമനാട് റെയിന്‍ബോ ആഡിറ്റോറിയത്തില്‍ നടന്ന അവയവദാന സമ്മേളനം മുന്‍ എംഎല്‍എ പ്രകാശ്ബാബു ഉദ്ഘാടനം ചെയ്തു. കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുന്‍ ചെയര്മാന് ആര്.സഹദേവന് അവയവദാന ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മേലില പഞ്ചായത്ത് പ്രസിഡന്റ് പി.പ്രസാദ് ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് താരാ സജികുമാര്‍, സെക്രട്ടറി ഉഷാകുമാരിഅമ്മ, ആരോഗ്യവകുപ്പ് ജൂനിയര്‍ സയന്റിഫിക് ഓഫീസര്‍ റോയി ലൂക്കോസ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കന്മാര് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ബി. തങ്കപ്പന്നായര്, ഫൗണ്ടേഷന് മികച്ച ഡോക്ടര്‍ക്കുള്ള 2015 ലെ അവാര്‍ഡ് സുചിത്രാ ബാഹുലേയന് സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: