ആ സമയത്ത് തൊട്ടടുത്തുള്ള രാവണന്റെ അന്തഃപുരത്തില്‍നിന്നും ചില ഘോഷങ്ങള്‍ കേട്ടുതുടങ്ങി. അതെന്താണെന്നറിയാന്‍ ഹനുമാന് തന്റെ വാനരശരീരം മറച്ച് മരത്തിനുമുകളിലിരുന്നു. സ്ത്രീകളാല്‍ ചുറ്റപ്പെട്ട് രാവണന്റെ വരവുകണ്ടു. വാല്മീകി പറയുന്നു ഹനുമാന് പുഷ്പിച്ച മരങ്ങളുള്ള ആ വനത്തില്‍ പ്രവേശിച്ച് സീതയെ കണ്ടപ്പോള്‍ രാത്രി കഴിയാറായി. ആ സമയത്ത് ലങ്കയില്‍ പുലര്‍വേളയിലെ ബ്രാഹ്മണരുടെ വേദോച്ചാരണം കേട്ടു.
പത്തുതലയുള്ള രാവണന് മംഗളസൂചകമായ വാദ്യഘോഷങ്ങള്‍ കേട്ടുണര്‍ന്നു. അപ്പോള്‍ അയാള്‍ സീതയെപ്പറ്റിത്തന്നെ ചിന്തിച്ചു. വലിയ മദത്തോടുകൂടിയ ആ രാക്ഷസന് സീതയില്‍ തോന്നിയ കാമാസക്തിമൂലം തന്റെ ആഗ്രഹം മനസ്സില്‍ ഒതുക്കി നിര്‍ത്താന്‍ സാധിച്ചില്ല. അയാള്‍ എല്ലാവിധ അലങ്കാരങ്ങളോടും നൂറുകണക്കിന് സ്ത്രീകളുടെ അകമ്പടിയോടെ അശോകവനിയിലേക്കു നടക്കുന്നത് ഹനുമാന് കണ്ടു. യഥാര്‍ത്ഥത്തില്‍ രാമനെക്കൊണ്ട് തന്നെ കൊല്ലിക്കുവാന്‍ സീതയെ പ്രേരിപ്പിക്കുകയാണ് രാവണന് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: