ഫ്ലോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഏകദേശം ഒരു വര്‍ഷത്തോളം ചെലവഴിച്ചിതിന് ശേഷം ശേഷം യു.എസ്, റഷ്യന്‍ ബഹിരകാശ പര്യവേഷകര്‍ ഭൂമിയില്‍ തിരിച്ചെത്തി. യു.എസ് പര്യവേഷകനായ സ്കോട്ട് കെല്ലിയും റഷ്യന്‍ സഞ്ചാരിയായ മിഖായേല്‍ കൊര്നിങ്കോയുമാണ് പുലര്‍ച്ചെ 4.30 ഓടെ കസാഖിസ്ഥാനിലിറങ്ങിയത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 340 ദിവസമാണ് ഇരുവരും ചെലവഴിച്ചത്. കഴിഞ്ഞ മാര്‍ച്ച് 27നാണ് ഇവര്‍ നിലയത്തിലെത്തിയത്. ഇത്രയും ദീര്‍ഘകാലത്തെ ബഹിരാകാശ ജീവിതം മനുഷ്യശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ പഠനവിധേയമാക്കാനും ഇവരുടെ പര്യവേഷണം സഹായകമാകും. ഇതോടെ ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ കാലം കഴിഞ്ഞ അമേരിക്കക്കാരന് എന്ന റെക്കോര്‍ഡ് സ്കോട്ട് കെല്ലി സ്വന്തം പേരിലാക്കി.
അഞ്ച് മാസം ബഹിരാകാശ നിലയത്തില്‍ തങ്ങിയ റഷ്യന്‍ ബഹിരാകാശ യാത്രക്കാരനായ സെര്‍ജി വോള്‍ക്കോവും ഇവര്‍ക്കൊപ്പം തിരിച്ചെത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കാലം ബഹികാശത്ത് താമസിച്ച റഷ്യന്‍ സഞ്ചാരികളില്‍ അഞ്ചാമത്തെയാളാണ് മിക്കായേല്‍ കൊര്നിങ്കോ. 14.4 കോടി മൈല്‍ ദൂരം ബഹിരാകാശത്ത് സഞ്ചരിച്ചു. 5,440 തവണ ഭൂമിയെചുറ്റി. ബഹിരാകാശത്തു നിന്ന് 10,880 സൂര്യോദയവും അസ്തമയവും കണ്ടു.
ദീര്‍ഘകാല ബഹിരാകാശ ജീവിതം മനുഷ്യനിലുണ്ടാക്കുന്ന ശാരീക, മാനസിക മാറ്റം പഠിക്കുകയായിരുന്നു നാസയുടെ ലക്ഷ്യം. സ്കോട്ട് കെല്ലിയുടെയും ഇരട്ട സഹോദരനും വിരമിച്ച ബഹിരാകാശ സഞ്ചാരിയുമായ മാര്‍ക്ക് കെല്ലിയും നാസയുടെ പരീക്ഷണത്തില്‍ സഹകരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: