സീത രാവണന്റെ അപേക്ഷ നിരസിച്ചപ്പോള്‍ രാവണന് രാമനൊരു കഴിവുമില്ലെന്നു കാണിക്കാന്‍ ഒരു ശ്ലോകം ചൊല്ലുന്നു.
ഭവിത്രീ ലങ്കായാം ത്രിദശവദന
ഗ്ലാനിരചിരാല്‍
സരാമോളപി സ്ഥാതാ
നയുധിപുരതോ ലക്ഷമണ സഖഃ
യഥാ യാസ്യത്യുച്ചൈര്
വ്വിപദമനുജേനാത്ര ജടിലോ
ജയഃ ശ്രീരാമേ സ്യാന്ന
മമ ബഹുതോഷോളത്ര തുഭവേത്.
(ലങ്കയുടെ പ്രഭാവം നിമിത്തമായി അചിരേണ ദേവന്മാരുടെ മുഖം വാടാനിടയാകും. രാമന് ലക്ഷ്മണനോടുകൂടി പോര്‍ക്കളത്തില്‍ രാക്ഷസന്മാര്ക്കു മുന്നില്‍ നില്ക്കാന് ശക്തനാവില്ല. ജടാധാരിയായിരിക്കുന്ന രാമന് ലക്ഷ്മണനോടുകൂടി വലിയ ആപത്തിനെ പ്രാപിക്കാന്‍ പോകുന്നു. യുദ്ധത്തില്‍ രാമനല്ല രാക്ഷസന്മാര്ക്കായിരിക്കും ജയം. അതിനാല്‍ ഞാന്‍ സന്തോഷിക്കാനിടയാകും)
ഇതുകേട്ട് സീത പറഞ്ഞു. ”നീ പറഞ്ഞതില്‍ അല്പം വിത്യാസമുണ്ട്. നീ ചൊല്ലിയ ശ്ലോകത്തിലെ ഓരോ പദത്തിലെയും ഏഴാമത്തെ അക്ഷരം എടുത്തികളഞ്ഞിട്ടായിരിക്കും സംഭവിക്കുക. എന്ന് ചൊല്ലിനോക്ക്.”
ഭവിത്രീ ലങ്കായാം ദശവദന
ഗ്ലാനിരചിരാല്‍
സരാമോളപി സ്ഥാതാ
യുധിപുരതോ ലക്ഷ്മണ സഖഃ
യഥാ യാസ്യത്യുച്ചെര്
പദമനുജേനാത്ര ജടിലോ
ജയഃ ശ്രീരാമേ സ്വാ മമ
ബഹുതോഷാള ത്ര തുഭവേത്.
(ലങ്കയില്‍ രാവണന് അചിരേണ മുഖം വാടി വിവശനാകേണ്ടിവരും. യുദ്ധത്തില്‍ ശ്രീരാമന് ലക്ഷ്മണനോടുകൂടി രാക്ഷസന്മാര്ക്കു മുന്നില്‍ ഉറച്ചുനില്‍ക്കും. ശ്രീരാമന് രാക്ഷസന്മാരുടെമേല് ജയം ഉണ്ടാകും. ശ്രീരാമന്റെ ജയത്തില്‍ ഞാന്‍ വലിയ സന്തോഷവതിയായിത്തീരുകയും ചെയ്യും) ഇതുകേട്ട് രാവണന്റെ മുഖംവാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: