കോട്ടയം: കടുത്ത ചൂടില്‍ നാടും നഗരവും ഉരുകുമ്പോള്‍ ഇന്നലെ ജില്ലയിലെ വിവിധ ഇടങ്ങളില്‍ തീപിടുത്തം ഉണ്ടായി. പാടങ്ങളിലും കരഭൂമിയിലുമാണ് പ്രധാനമായും തീപിടുത്തം ഉണ്ടായത്. ഇത്തരത്തില്‍ വിവിധ ഇടങ്ങളില്‍ തീപിടുത്തം ഉണ്ടായതിനെ തുടര്‍ന്ന് കോട്ടയം ഫയര്‍ സ്റ്റേഷനിലെ അഗ്നിശമന സേനാ വിഭാഗം വിശ്രമമില്ലാതെ വട്ടംകറങ്ങി. ഉച്ചയോടു കൂടിയാണ് ജില്ലയില്‍ വിവിധ ഇടങ്ങളില്‍ തീപിടുത്തം രൂക്ഷമാവാന്‍ തുടങ്ങിയത്. തിരുവഞ്ചൂര്‍ ഭാഗത്താണ് കൂടുതലായും തീപിടുത്തം ഉണ്ടായത്. ഉച്ചയ്ക്ക് 2.30ന് മന്ത്രി തിരുവഞ്ചൂര്‍ രാധകൃഷ്ണന്റെ വീടിന് സമീപത്തുള്ള പുരയിടത്തിലും, മണര്‍കാട് പാലമുറിയിലുള്ള പാട ശേഖരത്തിലും, 3.30ന് നഗരത്തില്‍ ശാസ്ത്രി റോഡിന് അടുത്തുള്ള ഖാദി എംബേറിയത്തിനു സമീപം വെട്ടിയിട്ട മരക്കഷ്ണങ്ങള്‍ക്കും, വൈകിട്ട് 5.30ന് മാങ്ങാനം നരസിംഹ സ്വാമി ക്ഷേത്രത്തിന് സമീപത്തുമാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തില്‍ എങ്ങും തന്നെ ആളപായം ഉണ്ടായിട്ടില്ല. നാട്ടുകാരുടേയും അഗ്നിശമന സേനാ വിഭാഗത്തിന്റേയും തക്കസമയത്തെ ഇടപെടല്‍ മൂലം കൂടുതല്‍ തീപിടുത്തം എങ്ങും ഉണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: