സ്വന്തം ലേഖകന്‍
ഇടുക്കി: വാഹനാപകടത്തില്‍ മരിച്ചയാളുടെ ഫോണില്‍ നിന്നും അധ്യാപികയ്ക്ക് അശ്ലീല സന്ദേശം അയച്ച സംഭവത്തില്‍ പോലീസുകാരന് പ്രതി. മുല്ലപ്പെരിയാര്‍ പോലീസ് സ്റ്റേഷിലെ പോലീസുകാരന് തോമസിനെതിരെയാണ് മറയൂര്‍ പോലീസ് കേസെടുത്തത്. ഇയാളെ സസ്പെന്റ് ചെയ്തു. മൂന്ന് മാസം മുമ്പ് മറയൂര്‍ മേഖലയിലെ ഒരു അധ്യാപികയ്ക്കാണ് അപരിചിത നമ്പരില്‍ നിന്ന് അശ്ലീല സന്ദേശം ലഭിച്ചത്. സംഭവം വിവാദമായതോടെ മറയൂര്‍ സ്റ്റേഷനിലെ ഒരു പോലീസുകാരനാണ് അശ്ലീല സന്ദേശം അയച്ചതെന്ന് അധ്യാപിക പ്രചരിപ്പിച്ചു. ഇതോടെ വിവാദത്തില്‍പ്പെട്ട പോലീസുകാരനെ ഇടുക്കി ജില്ലയുടെ വിദൂര സ്ഥലത്തുള്ള ഒരു സ്റ്റേഷനിലേക്ക് മാറ്റി. പിറ്റേന്ന് എല്ലാ പത്രങ്ങളിലും പോലീസുകാരനെതിരെ വാര്‍ത്ത വന്നു. താന്‍ നിരപരാദിയാണെന്ന് നടപടിക്ക് വിധേയനായ പോലീസുകാരന് പറഞ്ഞെങ്കിലും ഉന്നത ഉദ്യോഗസ്ഥര്‍ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് ക്രൂശിക്കപ്പെട്ട പോലീസുകാരന് സത്യം തിരിച്ചറിയാനും തന്റെ നിരപരാതിത്വം തെളിയിക്കാനും തീരുമാനിച്ചു. അധ്യാപികയുടെ ഫോണിലേക്ക് എസ്എംഎസ് വന്ന ഫോണ്‍ ന
മ്പര്‍ രാജാക്കാട് പോലീസ് സ്റ്റേഷനില്‍ വാഹന അപകടത്തില്‍പ്പെട്ട് മരിച്ച വ്യക്തിയുടേതാണെന്ന് കണ്ടെത്തി. ഇപ്പോള്‍ നടപടിക്ക് വിധേയനായ തോമസ് എന്ന പോലീസുകാരനാണ് അന്ന് അധ്യാപികയ്ക്ക് മരിച്ചയാളുടെ ഫോണ്‍ കൈക്കലാക്കി അശ്ലീല സന്ദേശം അയച്ചതെന്ന് വ്യക്തമായി. ഈ വിവരങ്ങളെല്ലാം ക്രൂശിക്കപ്പെട്ട പോലീസുകാരന് ഉന്നത ഉദ്യോഗസ്ഥരെ ധരിപ്പിച്ചു. തുടര്‍ന്ന് മൂന്നാര്‍ സി.ഐ സംഭവം അന്വേഷിച്ചു. ഇതോടെയാണ് തോമസ് എന്ന പോലീസുകാരന് കുടുങ്ങിയത്.മുന്‍പ് തെറ്റ് ചെയ്യാതെ നടപടി നേരിട്ട പോലീസുകാരന് പരാതിക്കാരിയായ അധ്യാപികയുടെ ബന്ധുവിനെതിരെ കേസ് അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ അധ്യാപികയ്ക്ക് പോലീസുകാരനോട് അമര്‍ഷമുണ്ടെന്നാണ് സംസാരം. ഇതേത്തുടര്‍ന്നാണ് പരിചയമില്ലാത്ത നമ്പരില്‍ നിന്നും അശ്ലീല സന്ദേശം വന്നപ്പോള്‍ ബന്ധുവിനെ അറസ്റ്റു ചെയ്യാന്‍ നേതൃത്വം നല്കിയ പോസുകാരനാണ് സംഭവത്തിന് പിന്നലെന്ന് അധ്യാപിക തെറ്റിദ്ധരിച്ചത്. ഇപ്പോള്‍ കേസില്‍പ്പെട്ടിരിക്കുന്ന പോലീസുകാരന് എങ്ങിനെയാണ് അധ്യാപികയുടെ ഫോണ്‍ നമ്പര്‍ കിട്ടിയത് എന്നതും സംശയത്തിന് ഇടനല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: