ശ്രീരാമലക്ഷ്മണന്മാരും സീതയും ചിത്രകൂടത്തില്‍ വസിക്കുന്ന കാലം. ഒരുദിവസം ലക്ഷ്മണന് പുറത്തുപോയിരിക്കുന്നു. ശ്രീരാമന് ആശ്രമമുറ്റത്ത് സീതയുടെ മടിയില്‍ തലവച്ച് കിടന്നുറങ്ങുകയായിരുന്നു. ആ സമയത്ത് ഇന്ദ്രപുത്രനായ ജയന്തന് കാക്കയുടെ രൂപത്തില്‍ അവിടെ വന്നു. കാലും നീട്ടിയിരുന്ന് സീതയുടെ ചുവന്നുതുടുത്ത പെരുവിരല്‍ കണ്ടപ്പോള്‍ അവന് മാംസത്തില്‍ കൊതിയുണ്ടായി.
അവന് അടുത്തുവന്ന് വിരല്‍ കൊത്തിക്കീറി. (വാല്മികി രാമായണത്തില്‍ മുലകളില്‍ കൊത്തിമുറിവേല്പിച്ചുവെന്നാണ്) ശ്രീരാമന് ഉണരാതിരിക്കാന്‍ സീത അനങ്ങിയില്ല. എന്നാല്‍ രാമനുണര്ന്നപ്പോള് സീതയുടെ വിരലിലെ വ്രണവും ചോരപ്പാടും കണ്ട് എന്താണുണ്ടായതെന്നു ചോദിച്ചു. അപ്പോള്‍ ആ കാക്ക വീണ്ടും വരുന്നുണ്ടായിരുന്നു. അവന്റെ ചുണ്ടിലും രക്തം കണ്ട് രാമനു കാര്യം മനസ്സിലായി. പെട്ടെന്ന് ഒരു പുല്‍ക്കൊടിയെടുത്ത് അതില്‍ ദിവ്യാസ്ത്രപ്രയോഗം ചെയ്ത് കാക്കയുടെ നേരെയെറിഞ്ഞു.
ബ്രഹ്മാസ്ത്രമെന്ന് ഇന്ദ്രന് പറഞ്ഞപ്പോള്‍ ബ്രഹ്മാവിനെ സമീപിച്ചു. ബ്രഹ്മാവും കൈവിട്ടു. ഒരിടത്തും രക്ഷയില്ലെന്നു വന്നപ്പോള്‍ അവന് തിരിച്ച് രാമന്റെ കാല്‍ക്കല്‍വന്നു വീണു. ശരണാഗതരക്ഷകനായ രാമന് അവനോടു പറഞ്ഞു. ”അമോഘാസ്ത്രം പിന്‍വലിക്കാന്‍ സാധിക്കില്ല. നിന്റെ ഒരു കണ്ണു നഷ്ടപ്പെടുത്തിയിട്ടു പൊയ്ക്കോ.” ഒരു കണ്ണ് നഷ്ടപ്പെടുത്തിയിട്ട് ജയന്തന് ജീവനും കൊണ്ടു പറന്നു. അന്നെന്നെ രക്ഷിച്ച രാമന് ഇന്നെന്തുകൊണ്ട് കൈവിട്ടുവെന്ന് സീത വിലപിക്കുന്നു.
ഇതു കേട്ട് ഹനുമാന് ദേവിയെ ആശ്വസിപ്പിക്കുന്നു. ”ഭവതി ഇവിടെയുണ്ടെന്നറിയാത്തതുകൊണ്ടാണ് ഭര്‍ത്താവ് വരാത്തത്. ഇനി പെട്ടെന്ന് വരും. വാനരസൈന്യം ലങ്കയെ ഭസ്മമാക്കും. അതു നിശ്ചയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: