കണ്ണൂര്‍: ആര്‍എസ്എസ് നേതാവായിരുന്ന കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ റിമാന്റില്‍ കഴിയുകയായിരുന്ന സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനെ ഇന്നലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ഉച്ചക്ക് 12 മണിയോടെയാണ് ജയിലിലെത്തിച്ചത്. തുടര്‍ന്ന് ജയില്‍ സൂപ്രണ്ടിന് കൈമാറിയ ജയരാജനെ ആരോഗ്യ പരിശോധനക്ക് വിധേയമാക്കിയ ശേഷം ഉച്ചക്ക് 3 മണിയോടെ സിബിഐ സംഘം ചോദ്യം ചെയ്തുതുടങ്ങി.
ജയരാജനെ ചോദ്യം ചെയ്യാന്‍ വിട്ടുനല്‍കണമെന്ന സിബിഐ ആവശ്യം തലശ്ശേരി പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം അംഗീകരിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന ആശുപത്രി അധികൃതരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിസ്ചാര്‍ജ്ജ്ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. രാവിലെ 10മണിയോടെ മെഡിക്കല്‍ കോളേജില്‍ നിന്ന് പ്രത്യേക ആംബുലന്‍സില്‍ പോലീസ് അകമ്പടിയോടെയാണ് കണ്ണൂരില്‍ എത്തിച്ചത്.
സിബിഐ എസ്പി ജോസ്മോന്, ഡിവൈസ്പി ഹരിഓം പ്രകാശം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യംചെയ്യല്‍ നടത്തിയത്. ജയരാജനെ മൂന്ന് ദിവസം രാവിലെ 9 മണിമുതല്‍ 6 മണിവരെ ചോദ്യം ചെയ്യാനായിരുന്നു കോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയത്. ഇന്നലെ മൂന്ന് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ അഞ്ച്മണിയോടെ അവസാനിച്ചു. ഇന്നും ചോദ്യം ചെയ്യല്‍ തുടരും. ജയരാജന്റെ റിമാന്റ് കാലാവധി നാളെ അവസാനിക്കും.
അതേസമയം ഡിസ്ചാര്‍ജ് ആയി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ പരിസരത്ത് വാഹനമിറങ്ങിയപ്പോള്‍ ജയരാജന് ആര്‍എസ്എസ്സിനും ഉമ്മന്‍ചാണ്ടിക്കുമെതിരെ മുദ്രാവാക്യമെഴുതിയ മാസികാ രൂപത്തിലള്ള പ്ലക്കാര്‍ഡ് കയ്യിലേന്തിയ സംഭവം വിവാദമായി. ആര്‍എസ്എസ് ഉമ്മന്‍ ചാണ്ടി കൂട്ടുകെട്ട് നാടിനാപത്ത്, യുഎപിഎ കരിനിമയം എന്നെഴുതിയ മാസികാരൂപത്തിലള്ള പ്ലക്കാര്‍ഡാണ് ജയരാജന് ഉയര്‍ത്തിയത്. റിമാന്റ് പ്രതിയുടെ കയ്യില്‍ എങ്ങനെ ഇതെത്തിയെന്നത് അന്വേഷണവിധേയമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ടുള്ള നടപടി കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കോടതി റിമാന്റ് ചെയ്തിട്ടും പ്രതിക്ക് എല്ലാവിധ സഹായങ്ങളും പുറത്തുനിന്ന് ലഭിക്കുന്നു എന്ന ആരോപണം തെളിയിക്കുന്നതാണ് ഇന്നലെ ജയരാജന് മാസികാ രൂപത്തിലുളള പ്ലക്കാര്‍ഡുമായി ജയില്‍ വളപ്പിലെത്തിയ സംഭവം.
റിമാന്റ് പ്രതിയായ ജയരാജന് പ്ലക്കാര്‍ഡുമായി പോലീസ് അകമ്പടിയില്‍ ജയിലിലെത്തിയത് വിവാദമാകുന്നു
കണ്ണൂര്‍: മനോജ് വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് റിമാന്റിലായ പി.ജയരാനെ ആശുപത്രയിലെ പരിശോധനകള്‍ക്ക് ശേഷം ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ പരിസരത്ത് വാഹനമിറങ്ങിയപ്പോള്‍ കയ്യില്‍ ആര്‍എസ്എസ്സിനും സിബിഐക്കുമതെരെ മുദ്രാവാക്യമെഴുതിയ പ്ലക്കാര്‍ഡ് കയ്യിലേന്തിയ സംഭവം വിവാദമാകുന്നു. കൊലപാതക കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് കോടതി റിമാന്റ് ചെയ്ത ഒരു പ്രതി ഇത്തരത്തിലുള്ള മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തിയത് നിയമത്തെ വെല്ലുവിളിക്കുന്നതായി.
ആര്‍എസ്എസ് ഉമ്മന്‍ ചാണ്ടി കൂട്ടുകെട്ട് നാടിനാപത്ത്, യുഎപിഎ കരിനിമയം എന്നെഴുതിയ മാസികാരൂപത്തിലള്ള പ്ലക്കാര്‍ഡാണ് ജയരാജന് ഉയര്‍ത്തിയത്. റിമാന്റ് പ്രതിയുടെ കയ്യില്‍ എങ്ങനെ ഇതെത്തിയെന്നത് അന്വേഷണവിധേയമാക്കേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ടുള്ള നടപടി കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കോടതി റിമാന്റ് ചെയ്തിട്ടും പ്രതിക്ക് എല്ലാവിധ സഹായങ്ങളും പുറത്തുനിന്ന് ലഭിക്കുന്നു എന്ന ആരോപണം തെളിയിക്കുന്നതാണ് ഇന്നലെ ജയരാജന് മാസികാ രൂപത്തിലുളള പ്ലക്കാര്‍ഡുമായി ജയില്‍ വളപ്പിലെത്തിയ സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: