സീതയ്ക്ക് ഒരു സംശയം.
”ഹനുമാന് വലുപ്പത്തില്‍ ഊര്ക്കുരുവിയുടെ അത്രയേയുള്ളൂ. വാനരന്മാരെല്ലാം ഇതേ വലുപ്പമുള്ളവരാണോ? രാക്ഷസന്മാര് ഭീമാകാരന്മാര്‍ അവരോട് നിങ്ങള്‍ എങ്ങനെ യുദ്ധം ചെയ്യും?”
ഇതുകേട്ടയുടനെ ഹനുമാന് തന്റെ പൂര്‍വ്വരൂപം കാട്ടിക്കൊടുത്തു. മേരുപര്വ്വതംപോലെ വിശാലമായ ആ രൂപം കണ്ട് സീത അതിശയിച്ചു. ഇതുപോലെ ഇരുപത്തിയൊന്നു വെള്ളം വാനരപ്പടയുണ്ടെന്നും ഹനുമാന് അറിയിച്ചു. തീര്‍ച്ചയായും രാക്ഷസന്മാര്ക്ക് ഭയമുളവാകുന്ന രൂപം തന്നെ സീത അനുഗ്രഹിക്കുന്നു. ”ഹേ മഹാസത്യ, രാക്ഷസപ്പടയെ നശിപ്പിക്കാന്‍ കഴിവുള്ളവര്‍ തന്നെ നിങ്ങള്‍ വേഗം ശ്രീരാമചന്ദ്രന്റെ അടുത്തേക്കു ചെല്ലുക. അല്ലാത്തപക്ഷം രാക്ഷസികള്‍ നിന്നെ കാണും. മടക്കയാത്ര മംഗളമായിത്തീരട്ടെ.” അപ്പോഴാണ് പുറപ്പെട്ടതിനുശേഷം താന്‍ ഭക്ഷണം കഴിച്ചിട്ടില്ല എന്ന് ഹനുമാന് ഓര്‍മ്മ വന്നത്.
”ദേവിയെ കാണാന്‍ കഴിഞ്ഞത് വലിയഭാഗ്യം. ഞാനിനി ദേവിയുടെ മുന്നില്‍വച്ച് പാരണവിടട്ടെ.” ജാനകിയുടെ അനുവാദത്തോടെ ഹനുമാന് സീതയുടെ അടുത്ത് വീണുകിടന്ന ഫലങ്ങള്‍ തിന്നു ഉപവാസം അവസാനിപ്പിച്ചു. ദേവിയോടു യാത്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: