കൊച്ചി: പൂഞ്ഞാര്‍ എംഎല്‍എയായിരുന്ന പി.സി ജോര്‍ജ്ജിനെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കിയ നിയമ സഭാ സ്പീക്കറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ജോര്‍ജ്ജ് സമര്‍പ്പിച്ച രാജിക്കത്ത് സ്വീകരിക്കാതെ അദ്ദേഹത്തെ അയോഗ്യനാക്കാനുള്ള സ്പീക്കറുടെ തീരുമാനം ദുരുദ്ദേശ്യപരമാണെന്നും പി.സി. ജോര്‍ജിനെ നാണം കെടുത്തി ഇറക്കി വിടാനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നു കരുതാമെന്നും വിധിന്യായത്തില്‍ പറയുന്നു. ജസ്റ്റീസ് വി. ചിദംബരേഷിന്റെതാണ് ഉത്തരവ്. സ്പീക്കര്‍ക്കും സംസ്ഥാന സര്‍ക്കാരിനും കെഎം മാണിക്കും കനത്ത തിരിച്ചടിയാണ് കോടതി വിധി. മാണിയുേടയും സര്ക്കാരിന്റെ്യും സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് സ്പീക്കര്‍ ഇത്തരമൊരു നടപടി സ്വീകരിച്ചിരുന്നത്.
പി.സി. ജോര്‍ജിന്റെ കേസില്‍ ഹൈക്കോടതി ഫയല്‍ വിളിച്ചു വരുത്തിയപ്പോള്‍ മാത്രമാണ് അദ്ദേഹത്തിന്റെ രാജി സ്പീക്കര്‍ തള്ളിയെന്ന കാര്യം പുറത്തു വന്നത്. ഇതു സംശയാസ്പദമാണ്. ജോര്‍ജിന്റെ രാജിക്കത്തിന്മേല് തീരുമാനം സ്പീക്കറുടെ ഔദ്യോഗിക ലെറ്റര്‍ പാഡിലല്ല തയ്യാറാക്കിയിട്ടുള്ളത്. മതിയായ ഒപ്പോ സീലോ ഇതിലില്ല. രാജിക്കത്ത് തള്ളിയത് പി.സി ജോര്‍ജിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. രാജിക്കത്ത് തള്ളിയത് എന്തുകാരണത്താലാണെന്ന് വ്യക്തമാക്കിയിട്ടുമില്ല. ചട്ടമനുസരിച്ച് രാജിക്കത്ത് സ്വമേധയാ നല്കിയതല്ലെങ്കിലോ വ്യാജമാണെങ്കിലോ സ്പീക്കര്‍ക്ക് നിരസിക്കാം. പി.സി ജോര്‍ജ് സ്വന്തം കൈപ്പടയില്‍ തയ്യാറാക്കി നേരിട്ട് സമര്‍പ്പിച്ച രാജിക്കത്തില്‍ ഇത്തരം ചോദ്യങ്ങള്‍ പ്രസക്തമല്ല. എന്നിട്ടും അയോഗ്യനാക്കിക്കൊണ്ടുള്ള ഉത്തരവില്‍ രാജിക്കത്ത് പരിശോധനയ്ക്കായി മാറ്റിയെന്ന് പറയുന്നു.
അയോഗ്യനാക്കിയശേഷം രാജിക്കത്ത് പരിഗണിക്കുന്നതെന്തിനാണ്? പി.സി. ജോര്‍ജ് പാര്‍ട്ടി അംഗത്വം സ്വമേധയാ ഉപേക്ഷിച്ചതു വഴി കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യതയ്ക്ക് അര്‍ഹനല്ലെന്ന പറയുന്നില്ല. എന്നാല്‍ അദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ചതോടെ ഇക്കാര്യത്തിലുള്ള തീരുമാനത്തിന് പ്രസക്തിയില്ലാതായി. ഈ സാഹചര്യത്തില്‍ പി.സി ജോര്‍ജിനെ അയോഗ്യനാക്കിയ നടപടിയും അദ്ദേഹത്തിന്റെ രാജിക്കത്ത് തള്ളിയ നടപടിയും റദ്ദാക്കുന്നു. എന്നാല്‍ സ്പീക്കര്‍ക്ക് നിയമാനുസൃതമായ നടപടികളിലൂടെ കക്ഷികളെ വിശദമായി കേട്ടശേഷം പി.സി ജോര്‍ജിന്റെ അയോഗ്യതയുടെ കാര്യത്തില്‍ പുതിയ തീരുമാനമെടുക്കാമെന്നും ഇതിനു സ്വാതന്ത്ര്യമുണ്ടെന്നും സിംഗിള്‍ബെഞ്ച് വ്യക്തമാക്കി.
പി.സി ജോര്‍ജിനെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി ആവശ്യപ്പെട്ട് സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന് നല്കിയ പരാതിയിലാണ് സ്പീക്കര്‍ അദ്ദേഹത്തെ അയോഗ്യനാക്കിയത്. 2015 നവംബര്‍ 12 നാണ് പി.സി ജോര്‍ജ് സ്പീക്കര്‍ക്ക് നേരിട്ട് രാജിക്കത്തു നല്‍കിയത്. ഈ രാജിക്കത്ത് സ്വീകരിക്കാതെ തോമസ് ഉണ്ണിയാടന്റെ പരാതിയില്‍ തൊട്ടടുത്ത ദിവസം സ്പീക്കര്‍ പി.സി ജോര്‍ജിനെ അയോഗ്യനാക്കി. അയോഗ്യനാക്കിക്കൊണ്ടുള്ള സ്പീക്കറുടെ ഉത്തരവില്‍ ജോര്‍ജിന്റെ രാജിക്കത്തിലെ തുടര്‍ നടപടികള്‍ അന്വേഷണത്തിനായി മരവിപ്പിച്ചതായി പറഞ്ഞിട്ടുമുണ്ട്.
പി.സി. ജോര്‍ജിന്റെ രാജി അയോഗ്യതയെ മറികടക്കാനാണെന്ന് പറയാനാവുമെങ്കിലും രാജി സ്വീകരിക്കാതിരിക്കാന്‍ ഇതു മതിയായ കാരണമല്ല. രാജി സമര്‍പ്പിക്കാന്‍ നിയമസഭാംഗമെന്ന നിലയില്‍ പി.സി ജോര്‍ജിന് ഭരണഘടനാപരമായ അവകാശമുണ്ട്. സ്പീക്കറുടെ അയോഗ്യതാ തീരുമാനത്തിന് ഒരു ദിവസം മുമ്പ് ജോര്‍ജ് സമര്‍പ്പിച്ച രാജി സംശയത്തിനിട നല്‍കാത്തവിധം സ്വീകരിക്കേണ്ടതായിരുന്നു. എന്നാല്‍ രാജിക്കത്ത് മരവിപ്പിച്ച് അദ്ദേഹത്തെ അയോഗ്യനാക്കിയതിലൂടെ പി.സി ജോര്‍ജിന്റെ ഭരണഘടനാപരമായ അവകാശം നിഷേധിച്ചുവെന്നും സിംഗിള്‍ബെഞ്ചിന്റെ വിധിയില്‍ പറയുന്നു.
സ്പീക്കറുടെ നടപടി നിഷ്പക്ഷമാകണമെന്ന നിര്‍ദ്ദേശത്തോടെയാണ് പി.സി ജോര്‍ജിനെ അയോഗ്യനാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കിയത്. സ്പീക്കറുടെ അധികാരം അര്‍ദ്ധ നീതിന്യായാധികാരമാണ്. ഇത്തരത്തില്‍ ഉത്തരവു നല്കുമ്പോള് ഭരണഘടനാവ്യവസ്ഥകളുടെ ലംഘനം, ദുരുദ്ദേശ്യം, സ്വാഭാവിക നീതി നിഷേധം തുടങ്ങിയവ ഉണ്ടാകരുത്. സ്പീക്കര്‍ തന്റെ പദവി വിനിയോഗിക്കുമ്പോള്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയോടും ചായ്വില്ലാതെ നിഷ്പക്ഷനായിരിക്കണം. സ്വന്തം പാര്‍ട്ടിയോടു പോലും ഈ നിലപാടു സ്വീകരിക്കണം സിംഗിള്‍ബെഞ്ചിന്റെ വിധിന്യായത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: