ആ ഈശ്വരാരാധനാ രൂപമായ യോഗം അനുഷ്ഠിക്കാന്‍ തടസമായിനില്‍ക്കുന്നത് രണ്ടുകാര്യങ്ങളാണ്. അര്‍ജുനനെ സംബന്ധിച്ച് രാജ്യലാഭംകൊണ്ടുള്ള സന്തോഷത്തിലുള്ള ആഗ്രഹം. വിജയം കിട്ടുമോ എന്ന ശങ്കകൊണ്ടുള്ള വിഷാദം ഇതുരണ്ടും ഉണ്ടാവരുത്. അതിനുവേണ്ടി, സിദ്ധ്യസിദ്ധോഃ സമോഭൂത്വാ (ലക്ഷ്യം നേടിയാല്‍ സന്തോഷിക്കുകയോ ഇല്ലെങ്കില്‍ സങ്കടപ്പെടുകയോവേണ്ട-സമത്വഭാവനയാണ് വേണ്ടത്.
എന്താണീസമത്വം എന്നു പറയുന്നത്.
പറയുന്നു-
”യോഗ ഉച്യതേ”
ഭഗവാന് ആരാധനയായി ചെയ്യുന്ന കര്‍മ്മയോഗത്തില്‍ ഭക്തനു ഒരവകാശവുമില്ല. സുഖത്തേയും ദുഃഖത്തേയും ഭക്തന് ഭഗവത് പ്രസാദമായി കരുതും.
9961157857
പ്രതികരിക്കാൻ ഇവിടെ എഴുതുക: