ചരിത്രം നിറഞ്ഞു കിടക്കുന്ന മഹാക്ഷേത്രമായ പെരുവനത്തിന്റെ മാഹാത്മ്യം ഏറെ വലുതാണ്. വലിയ സംസ്കാരംതന്നെ ഈ ഗ്രാമത്തില്‍
അലിഞ്ഞുചേര്‍ന്നു കിടപ്പുണ്ട്. വേദവും, വാദ്യവും, ആചാരങ്ങളും, കൈവേലകളും തുടങ്ങി നിരവധിപെരുമതന്നെ ഇവിടെ നിലനില്ക്കുന്നു.
മഹാക്ഷേത്രത്തിലെ നായകനായ ശ്രീമഹാദേവന് പുറത്തിറങ്ങാതെ പലദിക്കില്‍നിന്നും പെരുവനത്തപ്പനെ കാണുവാനെത്തുന്ന
ദേവതകള്‍ വന്നുചേര്‍ന്ന് മേളപെരുമയുടെ അക്ഷരകാലങ്ങള്‍ ഒന്നിനു പിറകെ ഒന്നായി രാവൊഴിയുവോളം മുഴക്കും.
മേളത്തിനുവേണ്ടി അനേകം കലാകാരന്മാര് പിറന്ന തൃശൂര്‍ ജില്ലയിലെ പെരുവനം ഗ്രാമം. പെരുവനത്തെ മഹാക്ഷേത്രത്തില്‍ ആറാട്ടുപുഴ പൂരത്തിന്റെ മുന്നോടിയായി വലിയവിളക്ക് നടക്കുന്നത് ഇന്ന്.
സന്ധ്യക്കുമുമ്പ് ഷാരിക്കല്‍ ഭഗവതി 4 മണിക്ക് പഞ്ചാരിയുമായി കയറിവരുന്നു. 6.30 ന് ആറാട്ടുപുഴ ശാസ്താവിന്റെ പാണ്ടിയുമായി ഇറക്കം.
7 മണിക്ക് ചാത്തക്കുടം ശാസ്താവിന്റെ പഞ്ചാരി. രാത്രി 11 ന് ഊരകത്തമ്മ തിരുവടികള്‍ പാണ്ടിയും തുടര്‍ന്ന് പഞ്ചാരിയുമായി വരുന്നു.
ഇതേസമയത്ത് 11 മണിക്ക് പെരുവനം പടിഞ്ഞാറെനടയില്‍ ചേര്‍പ്പിന്റെ പഞ്ചവാദ്യം.
അര്‍ധരാത്രിയിലാണ് വലിയവിളക്കാഘോഷം. ഇതില്‍ 11 ദേവീദേവന്മാര് അണിനിരക്കും. പഞ്ചാരിമേളമാണ് കൊട്ടിനിറയ്ക്കുന്നത്.
ചേര്‍പ്പ് ഭഗവതി ഏറ്റവും ഒടുവില്‍ പഞ്ചാരിയുമായി കിഴക്കോട്ടിറങ്ങും. ഈ സമയത്ത് വെളിച്ചെണ്ണ ഒഴിച്ചുതെളിക്കുന്ന പന്തമാണ് എഴുന്നള്ളിപ്പിന് ഉപയോഗിക്കുക.
ഷാരിക്കല്‍ ഭഗവതി, ആറാട്ടുപുഴ ശാസ്താവ്, ഊരകത്തമ്മ തിരുവടികള്‍, ചേര്‍പ്പ് ഭഗവതി, ചാത്തക്കുടം ശാസ്താവ് തുടങ്ങി 6 ദേവതകള്‍ പ്രധാനമായും മറ്റ് 11 ക്ഷേത്രങ്ങളും ഇതില്‍ ഭാഗഭാക്കാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: