തൊടുപുഴ: തൊടുപുഴ കെഎസ്ആര്‍ടിസി ഡിപ്പോയിക്ക് സ്വന്തമായി പെട്രോള്‍ പമ്പ് ഇല്ലാത്തതിനാല്‍ ഒരുമാസം ഒന്നര ലക്ഷത്തിലധികം രൂപ നഷ്ടമുണ്ടാകുന്നു. ഒരു വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ നഷ്ടം 20 ലക്ഷത്തോളം വരും. പ്രാദേശിക സര്‍വ്വീസ് നടത്തുന്ന ഇരുപതോളം ബസുകളാണ് കോലാനിയിലെ സ്വകാര്യ പമ്പില്‍ നിന്നും ഇന്ധനം നിറയ്ക്കുന്നത്. 2500 ലിറ്റര്‍ ഡീസലെങ്കിലും സ്വകാര്യ പമ്പില്‍ ദിവസേന അടിക്കുന്നുണ്ട്. കെഎസ്ആര്‍സി ഡിപ്പോയിലെ പമ്പുകളിലെക്കാള് ഒരു ലിറ്ററിന് രണ്ട് രൂപ സ്വകാര്യ പമ്പില്‍ കൂടുതല്‍ നല്‍കണം. കെഎസ്ആര്‍ടിസിയുടെ പഴയ മന്ദിരത്തില്‍ പമ്പുണ്ടായിരുന്നു. പുതിയ മന്ദിരം നിര്‍മ്മാക്കാനായി പമ്പ് പൊളിച്ചു. ഇതോടെയാണ് പ്രദേശിക സര്‍വ്വീസ് നടക്കുന്ന ബസുകള്‍ക്ക് ഇന്ധനം നിറയ്ക്കാന്‍ സ്വകാര്യ പമ്പുകളെ ആശ്രയിക്കേണ്ടിവന്നത്. മൂന്ന് വര്‍ഷമായിട്ടും ഈ പമ്പ് നന്നാക്കിയെടുക്കാന്‍ അധികാരികള്‍ തയ്യാറായിട്ടില്ല. പമ്പ് നിര്‍മ്മാണം പൂര്‍ത്തിയായിരുന്നെങ്കില്‍ കോര്പ്പറേഷന് ഉണ്ടാകുന്ന നഷ്ട കുറയ്ക്കായിരുന്നു. മൂന്ന് വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ അരക്കോടി രൂപയെങ്കിലും ഇത്തരത്തില്‍ കോര്പ്പറേഷന് നഷ്ടം സംഭവിച്ചിട്ടുണ്ട്. പുതിയ മന്ദിരത്തിന്റെ പണി പൂര്‍ത്തിയാകുമ്പോള്‍ മാത്രം പെട്രോള്‍ പമ്പ് നിര്‍മ്മിച്ചാല്‍ മതിയെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശമെന്ന് അറിയുന്നു. ഇത് സ്വകാര്യ പമ്പുകളുമായി ഉണ്ടാക്കിയിരിക്കുന്ന അവിഹിത ബന്ധമാണ് എന്ന ആക്ഷേപം ശക്തമാണ്. തൊടുപുഴ ഡിപ്പോയിലെ ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ മറ്റ് ഡിപ്പോകളില്‍ നിന്നുമാണ് ഇന്ധനം നിറയ്ക്കുന്നത്. നിറയെ യാത്രക്കാരുമായി ബസുകള്‍ ഇന്ധനം നിറയ്ക്കേണ്ട ദുര്‍ഗതിയാണ് ഉണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: