കണ്ണൂര്‍: കണ്ണൂരില്‍ തെരഞ്ഞെടുപ്പ്് അട്ടിമറിക്കാന്‍ സിപിഎം ആയുധസംഭരണത്തില്‍.—ജനം ആശങ്കയില്‍. ജില്ലയില്‍ എന്നും തിരഞ്ഞെടുപ്പിനെ സിപിഎം നേരിട്ടത് കായബലത്തിലും, അക്രമത്തിലൂടെയുമായിരുന്നു.—കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം ഓക്ടോബര്‍ 19ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കൂത്തുപറമ്പ് പഴയനിരത്തില്‍ നിന്നും പോലീസ് കണ്ടെടുത്ത ആയുധങ്ങള്‍ ഇതിനുദാഹരണമായിരുന്നു. 32ബോംബുകള്‍, 14 വാള്, 1 റിവോള്‍വര്‍, 7 ഇരുമ്പ് ദണ്ഡ്, 1 എസ്കത്തി, 2 ഹോക്കിസ്റ്റിക്കുകള്‍, ഒരു ചാക്കില്‍ നായ്ക്കുരണപൊടി എന്നിവയായിരുന്നു അന്നു സിഐ പ്രേംസദനും സംഘവും കണ്ടെടുത്തത്. ബൂത്തിലുളളവരെ ഓടിക്കാനായി കരുതിയ നായ്ക്കുരണപൊടി പിടികൂടുന്നത് ആദ്യമായാണ്.—
ഇതൊക്കെ സിപിഎമ്മിന്റെ ഉന്നത നേതൃത്വം അറിഞ്ഞുകൊണ്ടു ശേഖരിച്ചവയാണെങ്കിലും സിപിഎമ്മിന്റെ ഗുണ്ടാനേതാവ് മനോരാജിനെ മാത്രമാണ് ഈ കേസില്‍ പിടികൂടാന്‍ പോലീസ് തയ്യാറായത്. അതിനു മിനക്കെട്ട കൂത്തുപറമ്പ് സിഐ പ്രേംസദനെ കൂത്തുപറമ്പില്‍ വെച്ച് കൈവെട്ടിയാണ് സിപിഎം നേതൃത്വം അരിശം തീര്‍ത്തത്. ഒക്ടോബര്‍ 28നു ഇരിട്ടി മുടകോഴിമലയില് നിന്നും 8 സ്റ്റീല്‍ ബോംബുകളാണ് ഇരിട്ടി ഡിവൈഎസ്പി എം.സുകുമാരന്‍ പിടികൂടിയത്. ബോംബുണ്ടാക്കാന്‍ പ്രത്യേകഗുഹ നിര്‍മ്മിച്ചായിരുന്നു സിപിഎമ്മിന്റെ ആയുധശേഖരം.—ഇപ്പോള്‍ വീണ്ടും തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ബോംബുകളും, റിവോള്‍വറും, വാളും, മഴുവുമായി സിപിഎം കേന്ദ്രങ്ങളില്‍ അപായമണി മുഴങ്ങുകയാണ്.—ഭയപ്പെടുത്തി,‘ഭീതിയിലാഴ്ത്തി ഒരു സമൂഹത്തെ അടക്കി ഭരിക്കാനുളള ഫാസിസ്റ്റ് ശ്രമമാണ് കണ്ണൂരില്‍ സിപിഎം ആസൂത്രിതമായി നടത്തുന്നത്.—മാലൂര്‍ ഭാഗത്തു നിന്നും പിടികൂടിയ മഴുവും, റിവോള്‍വറുമായി പിടികൂടിയ സിപിഎം പ്രവര്‍ത്തകരെ ചോദ്യംചെയ്തപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തായിരിക്കുന്നത്. ജില്ലയില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വന്ആയുധശേഖരങ്ങള് ഒരുങ്ങിയിട്ടുണ്ടെന്നാണ് പ്രതികള്‍ സമ്മതിച്ചിട്ടുള്ളത്.—ആയുധം നിര്‍മ്മിച്ചു നല്കുന്ന റോക്കറ്റ് തങ്കച്ചന് എന്ന വിദ്ഗ്ധ തൊഴിലാളിയും പിടികൂടിയവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.—ടി.പി.ചന്ദ്രശേഖരന് വധത്തില്‍ മുഖ്യപ്രതി കൊടിസുനിയുടെ കയ്യില്‍ നിന്നും റിവോള്‍വര്‍ പിടികൂടിയിരുന്നു.—
അതു നിര്‍മ്മിച്ചു നല്കിയതും അറുപതുകാരനായ തങ്കച്ചനായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പന്ന്യന്നൂര്‍ പൂക്കോത്തു വെച്ച് രണ്ട് സ്റ്റീല്‍ബോംബും, ഒരു വാളും, കതിരൂര്‍ ചുണ്ടങ്ങാപൊയിലില്‍ വെച്ച് മൂന്ന് നാടന്‍ബോംബും, ഒരു മഴുവും പിടികൂടിയതും ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്.—തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി സിപിഎം നേതൃത്വം നടത്തുന്ന ഹീനശ്രമമാണ് ആയുധശേഖരണത്തിനു പിന്നില്ലെന്ന് വ്യക്തമാണ്. എന്നാല്‍ സിപിഎം സേവ പാരമ്പര്യമാക്കിയ ജില്ലയിലെ പോലീസ് നേതൃത്വം ഒരന്വേഷണവും ഇക്കാര്യത്തില്‍ നടത്താറില്ല. ആയുധങ്ങള്‍ ശേഖരിച്ച് മാവോയിസ്റ്റുകളെ പോലും നാണിപ്പിക്കുന്ന ദുഷ്ചെയ്തികള്‍ നടത്താനാണ് തെരഞ്ഞെടുപ്പിനു മുന്‍പ് സിപിഎം തീരുമാനം.—പാര്‍ട്ടികേന്ദ്രങ്ങളില്‍ ലക്ഷങ്ങള്‍ ചിലവഴിച്ചു ഉയര്‍ത്തിയ മണിമന്ദിരങ്ങളിലെ സുരക്ഷിത കേന്ദ്രങ്ങളില്‍ ആയുധങ്ങള്‍ സം‘രിച്ചു വെയ്ക്കാറുണ്ടെന്ന്് സിപിഎം പ്രവര്‍ത്തകര്‍ തന്നെ പറയുന്നു. ഇത്തരം കേന്ദ്രങ്ങളില്‍ ഒരു പരിശോധന പോലും നടത്താന്‍ ആരുംമിനകെടാറില്ല. സൈ്വര്യമായി വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകണമെങ്കില്‍ ജില്ലയില്‍ പ്രത്യേക സംവിധാനങ്ങള്‍ നിര്‍ബന്ധമായും ഒരുക്കേണ്ടി വരും. വാളും, ബോംബും, നായ്ക്കുരണപൊടിയുമായി വരുന്നവരെ നേരിടാന്‍ നിരായുധരായ വോട്ടര്‍മാര്‍ എന്തുചെയ്യണമെന്ന് പറയേണ്ടത് ‘രണകൂടമാണ്. അസഹിഷ്ണുതാ രാഷ്ട്രീയത്തിന്റെ വാള്‍തലപ്പുകള്‍ ഉയരാതിരിക്കാന്‍ നടപടികള്‍ ശക്തമാക്കണമെന്നാണ് ജില്ലയിലെ ബഹുഭൂരിപക്ഷവും ആഗ്രഹിക്കുന്നത്.—————
പ്രതികരിക്കാൻ ഇവിടെ എഴുതുക: