പനയം: തൃപ്പനയം ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന പറയ്ക്കെഴുന്നള്ളത്ത് ഭക്തിസാന്ദ്രമാകുന്നു. കുംഭഭരണി ദിവസം പൊങ്കാലയ്ക്ക് ശേഷമാണ് പറയ്ക്കെഴുന്നള്ളത്ത് ചടങ്ങ് ആരംഭിച്ചത്.
ക്ഷേത്രത്തിന്റെ അധീനതയിലുള്ള പന്ത്രണ്ട് കരകളിലും ദേവി ഗൃഹസന്ദര്‍ശനത്തിനായി എത്തുന്നതാണ് പറയ്ക്കെഴുന്നള്ളത്തിന്റെ ഐതിഹ്യം. വീടുകളിലെത്തുന്ന ദേവീയെ ഭക്തര്‍ നിലവിളക്കും നിറപറയും വച്ച് സ്വീകരിക്കും. ചെമ്മക്കാട്, ചാറുകാട്, കുഴിയം വടക്ക്, ഇടവട്ടം, ചെറുമൂട്, കുഴിയം തെക്ക് എന്നീ കരകളിലെ പറയക്കെഴുന്നള്ളത്ത് കഴിഞ്ഞു. നാളെ ചാത്തിനാംകുളം, 20ന് കരിക്കോട് കിഴക്ക്, 22ന് മങ്ങാട്, കരിക്കോട് പടിഞ്ഞാറ്, 23ന് കണ്ടച്ചിറ, പാമ്പാലില്‍, 24ന് ചോനംചിറ, അമ്പഴവയല്‍, 25ന് പനയം, പനയം വടക്ക് എന്നീ കരകളിലും പറയീടീല് നടക്കും. 27ന് വിളക്കറിയിപ്പും 28ന് തൃക്കൊടിയേറ്റ് കര്‍മ്മവും ഏപ്രില്‍ ഒമ്പതിന് ആറാട്ടും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: