പ്രതീപേ ള ഥ ദിവം യാതേ ശന്തനു: സത്യവിക്രമ:
ബഭുവ മൃഗയാശീലോ നിഘ്നന് വ്യാഘ്രാന്‍ മൃഗാന്‍ നൃപ:
സ കദാചിദ്വനേ ഘോരേ ഗംഗാതീരേ ചരന് നൃപ:
ദദര്‍ശ മൃഗശാബാക്ഷീം സുന്ദരീം ചാരുഭൂഷണാം
പ്രതീപന്റെ മരണശേഷം ശന്തനു രാജാവായി. മൃഗയാവിനോദത്തില്‍ തല്പ്പരനായിരുന്ന അദ്ദേഹം വേട്ടയാടി കാട്ടിലൂടെ നടക്കുമ്പോള്‍ സുന്ദരിയായ ഒരു തരുണിയെ കണ്ടുമുട്ടി. ലക്ഷ്മീ ദേവിക്ക് സമയായ ഇവള് അച്ഛന് പറഞ്ഞവള്‍ തന്നെയെന്നു രാജാവ് നിശ്ചയിച്ചു. ഇദ്ദേഹം മഹാബിക്ഷന്‍തന്നെയാണെന്ന് അവള്‍ക്കും തോന്നി. രണ്ടാള്‍ക്കും പരസ്പരം ഒരു പ്രേമപാരവശ്യം അനുഭവപ്പെട്ടു.
‘നീയൊരു ദേവതയോ, അപ്സരസ്സോ, മനുഷ്യസ്ത്രീയോ? അല്ലെങ്കില്‍ നീ നാഗകന്യകയാണോ? ആരാണെങ്കിലും നീയാണെന്റെ പത്നി. നീയെന്റെ പട്ടമഹിഷിയാവണം’.
അവള് ഗംഗയാണെന്ന് രാജാവിനറിയില്ല. എന്നാല്‍ ഗംഗയ്ക്ക് രാജാവിന്റെ പൂര്‍വ്വകഥകള്‍ അറിയാം.
‘അങ്ങയെപ്പോലെയുള്ള രാജാവിനെ ഏതൊരു യുവതിയാണ് ആഗ്രഹിക്കാത്തത്? അങ്ങ് പ്രതീപരാജന്റെ പുത്രനാണെന്ന് എനിക്കറിയാം. എന്നാല്‍ ഞാനൊരുവനെ വരിക്കണമെങ്കില്‍ എനിക്ക് ചില നിബന്ധനകള്‍ ഉണ്ട്. ഞാന്‍ തെറ്റോ ശരിയോ എന്തുതന്നെ ചെയ്താലും അതെന്റെ കാന്തന് ചോദ്യം ചെയ്യാന്‍ പാടില്ല. എന്നോടു അപ്രിയമായി സംസാരിക്കാനും പാടില്ല. എന്റെ വാക്കിനു വിപരീതമായി എന്നങ്ങ് പെരുമാറുന്നുവോ അന്ന് ഞാന്‍ അങ്ങയെ ഉപേക്ഷിക്കും. സമ്മതമാണെങ്കില്‍ നമുക്കൊരുമിക്കാം.’
വസുക്കള്‍ക്ക് തന്നിലൂടെ മനുഷ്യ ജന്മം ഉണ്ടാകണമെന്ന ആഗ്രഹം നിവൃത്തിക്കാനായാണ് ഗംഗ ഈ നിബന്ധനകള്‍ വച്ചത്. രാജാവ് പ്രേമത്തിലായതിനാല്‍ നിബന്ധനകള്‍ അംഗീകരിച്ചു. അന്തപുരത്തില്‍ ക്രീഡാലോലുപരായി അവര്‍ കഴിഞ്ഞു. ഇന്ദ്രനും ശചിയുംപോലെ ഉത്തമരായ ദമ്പതികള്‍ ആനന്ദചിത്തരായി വാണു. വിഷ്ണുവും രമയുമെന്നപോലെ കഴിഞ്ഞ അവര്‍ക്ക് ആദ്യമായൊരുണ്ണി പിറന്നു.
ഗംഗ ആ ശിശുവിനെ തല്‍ക്ഷണം ഗംഗയിലെറിഞ്ഞു കളഞ്ഞു. രാജാവിന് എതിര്‍പ്പൊന്നും പ്രകടിപ്പിക്കാന്‍ കഴിഞ്ഞില്ല. നിബന്ധനകള്‍ പാലിക്കണമല്ലോ. അങ്ങിനെ ഏഴു മക്കളെ അമ്മതന്നെ വെള്ളത്തിലെറിഞ്ഞു കൊന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: