തൊടുപുഴ: ജില്ല വിട്ട് സ്ഥലം മാറ്റ ഉത്തരവ് ലഭിച്ചിട്ടും താലൂക്ക് സര്‍വ്വെയര്‍ തൊടുപുഴയില്‍ തന്നെ തുടരുകയാണ്. തൊടുപുഴ താലൂക്ക് സര്‍വ്വെയര്‍ എം.എ റഹ്മമത്തുള്ളയെയാണ് സര്‍വ്വെ ഡയറക്ട്രേറ്റില്‍ നിന്നും കണ്ണൂര്‍ക്ക് സ്ഥലം മാറ്റിയത്. ഇലക്ഷന് പ്രഖ്യാപിക്കുന്നതിന്റെ തലേന്നാണ് ഇത് സംബന്ധിച്ച് ഉത്തരവിറങ്ങിയത്. ഏഴാം തീയതി ഉത്തരവ് തൊടുപുഴ ഓഫീസില്‍ എത്തുകയും ചെയ്തു. ഇലക്ഷന് പ്രഖ്യാപിക്കുന്നതിന് മുന്‍പുള്ള ഉത്തരവായതിനാല്‍ ഉത്തരവ് കിട്ടിയയുടനെ ഈ ഉദ്യോഗസ്ഥന് സ്ഥലം മാറിപ്പോകേണ്ടതാണ്. ഭരണയൂണിയനുമായി അടുപ്പമുള്ളതിനാല്‍ ഉത്തരവ് തട്ടിക്കളിക്കുകയാണ്. ഇലക്ഷന് കാലത്ത് മാപ്പ് തയ്യാറാക്കി നല്‍കുന്നത് സര്‍വ്വെ ഉദ്യോഗസ്ഥരാണെന്നും പുതിയ ഉദ്യോഗസ്ഥരെ വയ്ക്കാത്തതിനാലാണ് സ്ഥലം മാറ്റ ഉത്തരവ് നടപ്പാകാത്തതെന്നുമാണ് തൊടുപുഴ തഹസീല്‍ദാര്‍ പറയുന്നത്. സര്‍വ്വേ വിഭാഗത്തിലെ ഒരു ജീവനക്കാരി നല്കിയ പരാതിയെത്തുടര്‍ന്നാണ് ഈ ഉദ്യോഗസ്ഥനെ ജില്ലവിട്ട് സ്ഥലം മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: