ഗാന്ധിനഗര്‍: മൃതദ്ദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം വൈകിയത് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സംഘര്‍ഷത്തിനിടയാക്കി. ഇന്നലെ വൈകുന്നേരത്തോടെ മോര്‍ച്ചറി പരിസരത്താണ് സംഘര്‍ഷം രൂപപ്പെട്ടത്. അപസ്മാരത്തെ തുടര്‍ന്ന് കൈനടിയില്‍ വച്ച് വെള്ളത്തില്‍ വീണ് മരിച്ച കുറുമ്പനാടം സ്വദേശി ശ്യാമിന്റെ (17)മൃതദ്ദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാനായി കൊണ്ടുവന്നതാണ് സംഘര്ഷമത്തിന് കാരണമായത്. കുറുമ്പനാടം വെളളിക്കുന്ന് മാവുങ്കല്‍ ജ്ഞാനശീലന്റെയും ശ്യമാളയുടേയും മകനായ ശ്യാം വ്യാഴാഴ്ച രാവിലെയാണ് അപസ്മാരത്തെ തുടര്‍ന്ന് വെള്ളത്തില്‍ വീണത്. ചങ്ങനാശേരി താലുക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും രാത്രിയോടെ മരണപ്പെടുകയും ചെയ്തു. കൈനടി പൊലിസ് ഇന്നലെ രാവിലെ ചങ്ങാനാശേരി താലുക്ക് ആശുപത്രിയിലെത്തി ഇന്‍ക്വസ്റ്റ് തയാറാക്കുകയും മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിന് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ ആലപ്പുഴ കോടതിയുടെ കിഴിലുള്ള കൈനടി പൊലിസ് സ്റ്റേഷന്റെ പരിധിയില്‍ വച്ചാണ് ശ്യാം വെള്ളത്തില്‍ വീണത്. ഇക്കാരണത്താ ല്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാനായ് ആലപ്പുഴ ഡിവൈഎസ്പിയുടെ കത്ത് വേണമെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. ഒരോ മെഡിക്കല്‍ കോളജുകളും പ്രവര്‍ത്തിക്കുന്ന ജില്ലയ്ക്ക് പുറത്തുള്ള കോടതിയുടെ പരിധിയിനിന്നും കൊണ്ടുവരുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യണമെങ്കില്‍ അതാത് ഡിവൈഎസ്പിയുടെ കത്ത് കൈമാറേണ്ടതാണ്. ഇതിനെ തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം നടത്താന്‍ സാധിക്കില്ലെന്ന് ഫോറന്‍സിക്ക് വിഭാഗം അറിയിച്ചു. ഉച്ചയ്ക്ക് മുമ്പ് കൊണ്ടുവന്ന മൃതദ്ദേഹം വൈകിട്ട് 4മണി ആയിട്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യാത്തതിനെ തുടര്‍ന്ന് ശ്യാമിന്റെ ബന്ധുക്കള്‍ മോര്‍ച്ചറി പരിസരത്ത് സംഘര്‍ഷത്തിന് ഒരുങ്ങി. തുടര്‍ന്ന് വൈകിട്ട് 6ണിയോടെ ആലപ്പുഴ ഡിവൈഎസ്പിയുടെ കത്തുമായി കൈനടി പൊലിസ് എത്തിയതിനുശേഷം ഫോറന്‍സിക്ക് വിഭാഗം ഡോക്ടര്‍മാരായ ജിജുവിന്റെയും പി എസ് ജിനിഷിന്റെയും നേതൃത്വത്തില്‍ പോസ്റ്റ്്മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. വൈകുന്നേരം നാലുമണിവരെയെ ഫോറന്‍സിക്ക് വിഭാഗം പ്രവര്‍ത്തിക്കാറുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: