തിരുവാതിരോത്സവം നക്കുന്നത് ഹേമന്തകാലത്താണ്. പണ്ടുകാലത്തു ഭാരതത്തില്‍ വ്യാപകമായി നടന്നിരുന്ന ആചാരാനുഷ്ഠാനങ്ങളുടെ ഒരു തുടര്‍ച്ച പൂജാവിധികളിലും വഴിപാടുകളിലും ദര്‍ശിക്കാന്‍ സാധിക്കുന്നുണ്ട്. ഭാഗവതത്തില്‍ ദശമസ്കന്ദത്തില് സ്വയംവരത്തിനു നിശ്ചയിച്ചിരുന്ന സമയത്തിനുതൊട്ടുമുന്പ് ഭവാനീ(പാര്‍വതീ)ദേവിയുടെ പാദപല്ലവങ്ങള് വന്ദിക്കുന്നതിനു ക്ഷേത്രത്തിലേയ്ക്കു പോകുന്ന രുഗ്മിണീദേവിയുടെ വര്ണനയുണ്ട്.
കൃഷ്ണന് തന്നെ പതിയായി വരണമെന്ന അതിയായ ആഗ്രഹമുണ്ട് രുഗ്മിണിക്ക്. അമ്പലത്തിലെത്തിയ അവള് കൈകാലുകള്‍ കഴുകി ശുചിയായി ദേവിയുടെ അടുത്തെത്തി. ആചാരമറിയുന്ന വൃദ്ധസ്ത്രീകള്‍ അവളെക്കൊണ്ടു ശിവനോടുകൂടിയ ഭവാനിയെ വന്ദിപ്പിച്ചു. രുഗ്മിണിയുടെ പ്രാര്‍ത്ഥന ഇപ്രകാരമായിരുന്നു:
നമസ്യേ ത്വാമമ്ബികേ/ഭീക്ഷ്ണം സ്വസന്താനയുതം ശിവം
ഭൂയാത് പതിര്മേ ഭഗവാന്
കൃഷ്ണസ്തദനുമോദതാം.
രുഗ്മിണി പൂജയ്ക്കുപയോഗിച്ച ദ്രവ്യങ്ങള്‍ ഇവയാണ്: ജലം, സുഗന്ധദ്രവ്യം, അക്ഷതം, വസ്ത്രം, പൂമാല, ചന്ദനത്തിരി, സ്വര്‍ണമാല, പലവിധത്തിലുള്ള നിവേദ്യം, ദീപം. തന്നെ നയിച്ച വിപ്രസ്ത്രീകളെയും അവള് ലവണം, അട, വെററില, അടയ്ക്ക, താലി, കരിമ്പ് ഇവ നല്കി സത്കരിച്ചു. വിപ്രസ്ത്രീകള് രുഗ്മിണിക്ക് ദേവിയുടെ നിര്മാല്യപുഷ്പങ്ങള്കൊടുത്ത് ആശീര്‍വദിച്ചു. അവള് നിര്മാല്യപുഷ്പങ്ങള് ശിരസ്സിലണിഞ്ഞ് വിപ്രസ്ത്രീകളെയും നമസ്കരിച്ചു. കാലം കൊണ്ടുണ്ടായ ചെറിയമാററങ്ങളൊഴിച്ചാല് പഴയ ആചാരങ്ങള്‍ തിരുവൈരാണിക്കുളം പോലെയുള്ള ക്ഷേത്രങ്ങളില്‍ ഇന്നും നിലനില്ക്കുന്നതു കാണാം.
സ്വയംവരമാഗ്രഹിക്കുന്നവരാണ് ഇന്ന് ഏറെ കന്യകമാരും യുവാക്കളും. പലരും സ്വയംവരത്തിന്റെ ആധുനികരൂപമായ പ്രേമവിവാഹം ചെയ്യുന്നവരോ ആഗ്രഹിക്കുന്നവരോ ആണ്. പാര്വതീദേവിയോടുകൂടിയ ശിവനെ തൊഴുന്നവരും അതിനു യുവതലമുറയെ പ്രേരിപ്പിക്കുന്നവരും നല്ലവിവാഹബന്ധവും ദാമ്പത്യവും സന്താനങ്ങളോടൊപ്പം സുഖമായ കുടുംബജീവിതവും ലക്ഷ്യമാക്കുന്നവരാണ്. തിരുവാതിര പോലെയയുള്ള ആചാരാനുഷ്ഠാനങ്ങളില്‍ പങ്കെടുക്കുന്നവര്‍ അവയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ചുബോധവാന്മാരും കൂടി ആയാല്‍ ദോഷകരങ്ങളായ ബന്ധങ്ങളില്പെടാതെ നല്ലദാമ്പത്യജീവിതവും കുടുംബജീവിതവും നയിക്കാന്‍ സസമര്ഥരാകും. എല്ലാവര്ക്കും പാര്‍വതീ ദേവിയുടെ കൃപാകടാക്ഷമുണ്ടാവട്ടെ!
നമ: ശിവാഭ്യാം നവയൗവനാഭ്യാം
പരസ്പരാശ്ലിഷ്ടവപുര്ധരാഭ്യാം
നഗേന്ദ്രകന്യാ വൃഷകേതനാഭ്യാം
നമോനമ:ശങ്കരപാര്വതീഭ്യാം.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: