മുംബൈ: കോഴിക്കോട് ബേപ്പൂരില്‍ നിന്ന് 125 കിലോമീറ്റര്‍ അകലെ അറബിക്കടലില്‍ മുങ്ങിയ മല്‍സ്യബന്ധന ബോട്ടില്‍ നിന്ന് എട്ടുപേരെ കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ചു. ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് എംഎസ്വി സെല്വമാതായെന്ന ബോട്ട് അപകടത്തില്‍ പെട്ടത്.
എംവി ഹഫീന ഏഷ്യയെന്ന ടാങ്കറില്‍ നിന്നാണ് ബോട്ട് മുങ്ങിയ സന്ദേം കോസ്റ്റ്ഗാര്‍ഡിന് ലഭിച്ചത്. തുടര്‍ന്ന് രക്ഷാ സംഘത്തൈ അയച്ചു. കോസ്റ്റ്ഗാര്‍ഡിന്റെ അഭിനവ് എന്ന പെട്രോളിംഗ് കപ്പല്‍ അപകട സ്ഥലത്തേക്ക് തിരിച്ചുവിട്ടു. അപകടത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ കോസ്റ്റ് ഗാര്‍ഡ് ടാങ്കര്‍ അധികൃതരോടും അഭ്യര്‍ഥിച്ചു. പുലര്‍ച്ചെ നാലരയോടെ ടാങ്കറിലുള്ളവര്‍ മുങ്ങിയ ബോട്ടിലെ എട്ടു പേരെയും രക്ഷിച്ച് കോസ്റ്റ് ഗാര്‍ഡിന് കൈമാറി.
പത്രക്കുറിപ്പില്‍ കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ അറിയിച്ചു. ബേപ്പൂരില്‍ നിന്ന് ലക്ഷദ്വീപിലെ ആന്ത്രോത്തിലേക്ക് പോയ മല്‍സ്യബന്ധന ബോട്ടാണ് സെല്‍വമാതാ. ടാങ്കര്‍ സിംഗപ്പൂരില്‍ നിന്ന് ഫുജൈറയ്ക്ക് പോകുകയായിരുന്നു.
അടിപ്പലകകളില് ഒന്ന് ഇളകിയകന്ന് വിടവിലൂടെ വെള്ളം ഇരച്ചുകയറിയാണ് ബോട്ട് മുങ്ങിയത്. ടാങ്കറിലെ കോവണി ഇറക്കിക്കൊടുത്താണ് ബോട്ടിലുള്ളവരെ രക്ഷിച്ചത്.
ഇവരെ കോസ്റ്റ്ഗാര്‍ഡിന്റെ അഭിനവ് എന്ന കപ്പലില്‍ കൊച്ചിയില്‍ എത്തിച്ചു. എട്ടുപേരുടെ ജീവന് രക്ഷിച്ച കോസ്റ്റ്ഗാര്‍ഡിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമോദിച്ചു. കോസ്റ്റ് ഗാര്‍ഡിന്റെ സമയോചിത ഇടപെടല്‍ വഴി വിലപ്പെട്ട എട്ടു ജീവനുകളാണ് രക്ഷിക്കാന്‍ കഴിഞ്ഞത്. മോദി ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: