കണ്ണൂര്‍: പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും വിവിധ സംഘടനകള്‍ സ്ഥാപിച്ച ബോര്‍ഡുകള്‍, പോസ്റ്ററുകള്‍, ചുമരെഴുത്ത് എന്നിവ നിയസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി നീക്കം ചെയ്യാന്‍ നടപടി ആരംഭിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം എഡിഎമ്മിന്റെ മേല്‍നോട്ടത്തിലുള്ള ആന്റി ഡീഫേസ്മെന്റ് സ്ക്വാഡ് വിവിധ സ്ഥലങ്ങളിലെത്തിയാണ് പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യുന്നത്. സര്‍ക്കാര്‍ ഓഫീസുകളിലോ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ സര്‍വീസ് സംഘടനകള്‍, ട്രേഡ് യൂനിയനുകള്‍, യുവജന-വിദ്യാര്‍ഥി സംഘടനകള്‍, രാഷ്ട്രീയ, സാമുദായിക സംഘടനകള്‍ എന്നിവ സ്ഥാപിച്ചിട്ടുള്ള പോസ്റ്റര്‍, ബാനര്‍, ബോര്‍ഡ്, ചുമരെഴുത്ത് തുടങ്ങിയവ ഉടന്‍ നീക്കം ചെയ്ത് ഓഫീസ് മേധാവികള്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് എഡിഎം എച്ച്. ദിനേശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിര്‍ദേശം നല്കി. അല്ലാത്തപക്ഷം അതിന്റെ ഉത്തരവാദിത്തം ബന്ധപ്പെട്ട ഓഫീസ് മേധാവിക്ക് ആയിരിക്കും.
പൊതുസ്ഥലങ്ങളിലെ പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യാന്‍ ജില്ലാ തലത്തില്‍ 11 സ്ക്വാഡുകളെ നിേയാഗിച്ചതായി ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്) സി. സജീവ് അറിയിച്ചു. ഇതിനു പുറമെ 11 ഫ്ളൈയിങ് സ്ക്വാഡും രംഗത്തുണ്ട്. ഓരോ റിട്ടേണിങ്ങ് ഒാഫീസര്‍മാര്‍ക്ക് കീഴില്‍ രണ്ട് വീതം സ്ക്വാഡിനെയും ആന്‍്റി ഡീഫേസ്മെന്റ് പ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്. എഡിഎമ്മിനാണ് ആന്റി ഡീഫേസ്മെന്റ് പ്രവര്‍ത്തനത്തിന്റെ മേല്‍നോട്ട ചുമതല.
തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ പ്രചാരണ സാമഗ്രികള്‍ തിങ്കളാഴ്ചക്കകം പൂര്‍ണമായി നീക്കം ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: