പാലാ: വെള്ളിലാപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും പേപ്പട്ടി ശല്യം രൂക്ഷമാകുന്നു.
കഴിഞ്ഞദിവസവും നിരവധി ആളുകളെയും മൃഗങ്ങളെയും പേപ്പട്ടി ആക്രമിച്ചു. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഭീതിയോടെയാണ് പുറത്തിറങ്ങുന്നത്. കുരിമറ്റം ഭാഗത്തും കഴിഞ്ഞ ദിവസം പേപ്പട്ടിയുടെ ശല്യം ഉണ്ടായിരുന്നു. നെടുംകൊമ്പില്‍ ജോര്‍ജിനേയും ഇദ്ദേഹത്തിന്റെ പശുവിനെയും പേപ്പട്ടി കടിച്ചിരുന്നു.
ചിറകണ്ടം ഭാഗത്ത് പന്തമ്മാക്കല്‍ റെജിയുടെ എരുമയേയും വീട്ടില്‍ കെട്ടിയിരുന്ന പട്ടി യേയും പേപ്പട്ടി കടിച്ചു. കടിയേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. വളര്‍ത്തു മൃഗങ്ങളെ രാമപുരം മൃഗാശുപത്രിയില്‍ എത്തിച്ച് കുത്തിവെപ്പ് എടുത്തിട്ടുണ്ട്. പേപ്പട്ടികളെ കൊല്ലുവാന്‍ കഴിയാത്തതിനാല്‍ ജനങ്ങള്‍ ആശങ്കയിലാണ്.
പേപ്പട്ടിശല്യം രൂക്ഷമായ സാഹചര്യത്തില്‍ അധികാരികള്‍ നടപടി സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: