പാലാ: നഗരസഭക്കുള്ളിലുള്ള പ്രശസ്തമായ ക്ലബ്ബില്‍ മദ്യപാനവും അടിപിടിയും പതിവായിരിക്കുന്നു. കഴിഞ്ഞ ദിവസം ഒരു മുന്‍കൗണ്‍സിലറും കോളേജ് പ്രൊഫസറുമായി മദ്യപിച്ച് അടിപിടി കൂടുകയും ക്ലബിന്റെ ജനല്‍ ചില്ലുകള്‍ എറിഞ്ഞുടക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തിരുന്നു.
ക്ലബിലെ മദ്യപാനത്തിനെതിരെയും ഇവിടെയത്തുന്ന ഉന്നതരുടെ ഉച്ചത്തിലുള്ള ചീത്തവിളിയും മേളാങ്കത്തിനെതിരെയും നാട്ടുകാര്‍ നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. കുട്ടികള്‍ക്കും മറ്റും പഠിക്കാന്‍ പോലും സാധിക്കാത്ത സാഹചര്യമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: