കണ്ണൂര്‍: വീടുകളിലെ വൈദ്യുത ഉപയോഗത്തില്‍ 30 ശതമാനത്തിലധികം വര്‍ധനയെന്ന് പഠനം. ലൈബ്രറി കൗണ്‍സില്‍ വനിതകളുടെ വായനാമല്‍സരത്തിന്റെ ഭാഗമായാണ് ജില്ലയിലെ അയ്യായിരത്തോളം വീടുകളിലെ വൈദ്യുത ഉപയോഗത്തെക്കുറിച്ച് സര്‍വ്വേ നടത്തിയത്. നവംബര്‍, ഡിസംബര്‍ മാസത്തെ വൈദ്യുത ബില്ലിനെ അപേക്ഷിച്ച് ഭൂരിപക്ഷം പേര്‍ക്കും 20- 30 ശതമാനം വര്‍ധനവ് ജനുവരി, ഫെബ്രുവരി മാസത്തെ ബില്ലിലുണ്ടായി. മര്‍ച്ച് ഏപ്രില്‍ ബില്ല് കിട്ടുമ്പോഴെക്കും 10 ശതമാനം കൂടി വര്‍ധിക്കാന്‍ സാധ്യതയുണ്ട്. വീടുകളിലെ വൈദ്യുത ഉപഭോഗം ഈസമയത്ത് കൂടാന്‍ കാരണം കാലാവസ്ഥയിലെ മാറ്റമാണ്. ഫാനിന്റെ ഉപയോഗത്തിലെ വര്‍ധനവ്, കൃഷിക്കുള്ള വെള്ളം മോട്ടോര്‍ ഉപയോഗിച്ച് അടിക്കുന്നത്, വൈദ്യുത അടുപ്പ് കൂടെ കൂടെ ഉപയോഗിക്കുന്നത്, സാധാരണ ബള്‍ബുകള്‍ കൂടുതലായി ഉപയോഗിക്കുന്നത്, ഇസ്തിരിയിടുന്നതിന് ദിവസേന വൈദ്യുത ഇസ്തിരിപ്പെട്ടി ഉപയോഗിക്കുന്നത് എന്നിവയെല്ലാം വൈദ്യുത ഉപഭോഗം കൂടാന്‍ കാരണമായി.
10 വാട്ടിന്റെ എല്‍ഇഡി ബള്‍ബ് ഉപയോഗിച്ചാല്‍ 100 വാട്ടിന്റെ സാധാരണ ബള്‍ബിന്റെ വെളിച്ചം ലഭിക്കും. ടിവി, കമ്പ്യൂട്ടര്‍ എന്നിവ ഓഫ് ചെയ്യുമ്പോള്‍ റിമോട്ടില്‍ മാത്രം ഓഫ് ചെയ്യാതെ സ്വീച്ച് ഓഫാക്കിയാല്‍ 5 വാട്ട് വൈദ്യുതി ലാഭിക്കാം. വൈകീട്ട് ആറ് മുതല്‍ പത്ത് വരെയുള്ള സമയം വൈദ്യുത ഉപകരണങ്ങളുടെ ഉപഭോഗം പരമാവധി കുറക്കുക, ഗുണ മേന്മയുള്ള വൈദ്യുത ഉപകരണങ്ങള്‍ മാത്രം ഉപയോഗിക്കുക, വീടിനകത്തെ പെയിന്റിഗുകള്‍ പരമാവധി വെള്ളയോ ലൈറ്റ് കളറോ ആക്കുക, ചൂടാറപ്പെട്ടി, പുകയില്ലാത്ത അടുപ്പ്, ബയോഗ്യാസ് എന്നിവയുടെ ഉപയോഗം വര്‍ധിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും പഠനത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
മേഖലാതല മല്‍സരത്തില്‍ നിന്ന് തെരഞ്ഞെടുത്തവരെ പങ്കെടുപ്പിച്ചുള്ള ജില്ലാതല വായനാ മല്‍സരം കോര്പ്പറേഷന് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാഹിനാ മൊയ്തീന് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.പി.ജയബാലന്‍ മുഖ്യതിഥിയായി. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ.ബൈജു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ കെ.വി.ഗോവിന്ദന് ഊര്‍ജ്ജ സംരക്ഷണത്തല്‍ വനിതകളുടെ പങ്ക് എന്ന വിഷയത്തില്‍ ക്ലാസെടുത്തു. എം.മോഹനന്, എ.പങ്കജാക്ഷന്, കെ.ജി.വല്‍സല കുമാരി എന്നിവര്‍ സംസാരിച്ചു. കമലാ സുധാകരന് സ്വാഗതവും എം.ബാലന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: