മുംബൈ: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതി തഹാവുര്‍ റാണക്ക് ഭീകരസംഘടനയായ ലഷ്കര്‍ ഇ തോയിബയുമായി ബന്ധമില്ലായിരുന്നുവെന്ന് ഡേവിഡ് കോള്മാന് ഹെഡ്ലി. എന്നാല്‍, ലഷ്കറുമായി താന്‍ ബന്ധപ്പെട്ടിരുന്ന വിവരം റാണക്ക് അറിയാമായിരുന്നുവെന്ന് ഹെഡ്ലി വെളിപ്പെടുത്തി.
മുംബൈ പ്രത്യേക കോടതിയില്‍ ക്രോസ് വിസ്താരത്തിനിടെയാണ് ഹെഡ്ലി ഇക്കാര്യം വ്യക്തമാക്കിയത്. വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് മുഖ്യപ്രതിയായ അബു ജിന്‍ഡാലിന്റെ അഭിഭാഷകന് അബ്ദുല്‍ വഹാബ് ഖാന് ഹെഡ്ലിയെ വിസ്തരിക്കുന്നത്. ഭാര്യയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഹെഡ്ലി മറുപടി പറഞ്ഞില്ല. തന്നെക്കുറിച്ച് ചോദിക്കൂ, ഭാര്യയെക്കുറിച്ച് ചോദിക്കേണ്ട എന്നാണ് ഹെഡ്ലി മറുപടി നല്‍കിയത്.
ഭീകരാക്രമണത്തിന് ശേഷം ഹെഡ് ലിയെ അഭിനന്ദിച്ചു കൊണ്ട് ഭാര്യ ഷാസിയ സന്ദേശം അയച്ചിരുന്നു. ക്രോസ് വിസ്താരം നാല് ദിവസത്തോളം നീണ്ടുനില്‍ക്കും. മുംബൈ ഭീകരാക്രമണ കേസില്‍ 35 വര്‍ഷത്തെ ജയില്‍ ശിക്ഷ അമേരിക്കയില്‍ അനുഭവിക്കുകയാണ് ഹെഡ്ലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: