ബാഗ്ദാദ് : ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിനടുത്ത് ഫുട്ബോള്‍ ഗ്രൗണ്ടിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 29 പേര് കൊല്ലപ്പെട്ടു. 71 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. ബാഗ്ദാദില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ഇസ്കന്ദാരിയ നഗരത്തിലായിരുന്നു ആക്രണം.
പ്രദേശിക സമയം വെള്ളിയാഴ്ച വൈകുന്നേരമാണ് ചാവേര്‍ സ്ഫോടനം നടന്നത്. മത്സരത്തിലെ വിജയികള്‍ക്ക് ട്രോഫി കൈമാറുന്നതിനിടെ കാണികള്‍ക്കിടയിലിരുന്ന ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മേയര്‍ അഹമ്മദ് അല്‍ ഖഫാജി, ഷിയ നേതാവ് ഹസൗന്‍ ഹുസൈന് എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. ഇതിനിടെ സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുക്കുകയായിരുന്നു.
സുന്നി, ഷിയ വിഭാഗക്കാര്‍ ഭൂരിപക്ഷമുളള മേഖലയാണ് ഇസ്കന്ദാരിയ. മാര്‍ച്ച് ആറിന് ഷിയ വിഭാഗക്കാര്‍ ഭൂരിപക്ഷമുള്ള ഹില്ലായിലുണ്ടായ ആക്രമണത്തില്‍ 60 പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: