ശ്രീരാമന് സുഗ്രീവനോടു പറഞ്ഞു. ” ഹേ വാനരന്മാരേ, നാം മകരമത്സ്യങ്ങളും, മുതലകളുമുള്ള സമുദ്രതീരത്താണ്. ഇനി എന്തെങ്കിലും പ്രത്യേക ഉപായം കൂടാതെ മുന്നോട്ടുപോകാന്‍ കഴിയില്ല. സൈനികര്‍ ഇവിടെ കൂടാരമടിച്ചു തങ്ങട്ടെ.” സുഗ്രീവന്റെ നിര്‍ദ്ദേശപ്രകാരം കൂടാരങ്ങള്‍ തയ്യാറായി. പ്രധാന വാനരവീരന്മാര് അതിന്റെ സംരക്ഷണം ഏറ്റെടുത്തു. നേരം സന്ധ്യയായതിനാല്‍ രാമന് സന്ധ്യാവന്ദനം ചെയ്തു. നിലാവുദിച്ചു.
അപ്പോള്‍ രാമന് സീതയുടെ ഓര്‍മ്മവന്നു. വലുതായി ദു:ഖിക്കാന്‍ തുടങ്ങി. പരമാത്മാവിനും ദു:ഖമോ? പരമാത്മവും സനാതനുമാണെങ്കിലും മനുഷ്യരൂപം ധരിച്ചതിനാല്‍ ജാനകിയെ ഓര്‍ത്തു ദു:ഖിച്ചു. മനുഷ്യശരീരമെടുത്തതിനാല് ലോകത്തെ അനുകരിക്കേണ്ടതുണ്ട്. വാസ്തവത്തില്‍ പരമാത്മാവില്‍ സുഖം, ദു:ഖം, ഭയം, ക്രോധം, സൗഖ്യം തുടങ്ങിയവ പ്രകടിപ്പിക്കുന്നത് അജ്ഞാനം കൊണ്ടുള്ള ദേഹാഭിമാനം നിമിത്തമാണ് ജ്ഞാനസ്വരൂപിയായ രാമനില്‍ ഇതൊന്നും തന്നെയില്ല. ഇവിടെ രാമന് മായാഗുണങ്ങളുമായുള്ള വേഴ്ചകൊണ്ട് സുഖിയെന്നും ദു:ഖിയെന്നുമൊക്കെ അജ്ഞാനികള്‍ക്ക് തോന്നുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: