കല്‍പ്പറ്റ : നടീല്‍ വസ്തുക്കള്‍ ഉണ്ടാക്കുന്നതിനായി ഇഞ്ചികൃഷിയില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ക്ക് ഗണ്യമായ പങ്ക് വഹിക്കാന്‍ കഴിയും. നവീന കൃഷിരീതികള്‍ അവലംബിച്ചാല്‍ വിത്തിഞ്ചിയുടെ ഉപയോഗം പത്തില്‍ ഒന്നായി കുറയ്ക്കാന്‍ സാധിക്കും. തന്നെയുമല്ല നടീല്‍ ചിലവ് 40 ശതമാനം കുറയ്ക്കാനും കഴിയും. ആദിവാസി വിഭാഗങ്ങള്ക്കുവേണ്ടിി മാത്രമായി ‘ഇഞ്ചികൃഷി ആധുനിക കൃഷിമുറകള്‍’ എന്ന ഏകദിന ശില്പശാലയില് വിഷയമവതരിപ്പിച്ചുകൊണ്് ഡോ. നിര്‍മ്മല്‍ ബാബു സംസാരിച്ചു. നവീന കൃഷിരീതികള്‍ പിന്തുടര്ന്നാല് നൂറ് ശതമാനവും രോഗങ്ങളില്ലാത്ത നടീല്‍വസ്തുക്കള്‍ ഉണ്ടാക്കാന്‍ കഴിയും എന്നത് ഇത്തരം കൃഷിരീതികള്‍ അനുവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയാണ് എന്ന് ഡോ. എന്‍. അനില്‍കുമാര്‍ പറഞ്ഞു. കൃഷി സാങ്കേതീക മുറകള്‍ ലാബോറട്ടറിയില്‍ നിന്നും കൃഷിയിടത്തിലേക്ക് എത്തിക്കേണ്ടാതിന്റെ ആവശ്യം ഡോ.അനി ല്‍കുമാര്‍ ഊന്നിപറഞ്ഞു.
എന്‍.ഡി.അപ്പച്ചന് ( ൈവസ് ചെയര്മാന്, മലയോര വികസന എജന്‍സി) ഉദ്ഘാടനം ചെയ്തു.
വയനാട്ടിലെ തിരഞ്ഞെടുത്ത അഞ്ച്പഞ്ചായത്തുകളില്നിന്നും 65 കര്‍ഷകര്‍ ശില്‍പ്പശാലയില്‍ സംബന്ധിച്ചു. ഡോ. നിസാര്‍, ഡോ.ബാലകൃഷ്ണന്, രാമകൃഷ്ണന്, പവിത്രന് എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: