ന്യൂദല്‍ഹി: യാഹൂ ഇന്ത്യക്കെതിരായ കേസില്‍ ദല്‍ഹി ഹൈക്കോടതി ഇന്നലെ സിറ്റി പോലീസിന്റെ പ്രതികരണമാരാഞ്ഞു. വിവാദപരമായ പ്രസ്താവനകള്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ മജിസ്ട്രേറ്റ് യാഹൂ ഇന്ത്യ ഉള്‍പ്പെടെ 21 സൈറ്റുകള്‍ക്കെതിരെ സമന്‍സയച്ചിരുന്നു. യാഹൂ ഇന്ത്യക്കെതിരായ പരാതിയില്‍ ഫെബ്രുവരി പത്തിന് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് ജസ്റ്റിസ് സുരേഷ് കീത് പറഞ്ഞു. മുതിര്‍ന്ന അഭിഭാഷകന് അരവിന്ദ് നിഗമാണ് യാഹൂഇന്ത്യക്കുവേണ്ടി കോടതിയില്‍ ഹാജരായത്.
വിവാദപരമായ പ്രസ്താവനകള്‍ യാഹൂ ഇന്ത്യയില്‍ നിന്ന് പരാതിക്കാരന് വിനയ്റായ് ഡൗണ്‍ലോഡ് ചെയ്തതിന് തെളിവില്ലെന്ന് നിഗം വ്യക്തമാക്കി.
ഡിസംബര്‍ 23 നാണ് കീഴ്ക്കോടതി 21 വെബ്സൈറ്റുകള്‍ക്കെതിരെ സമന്‍സയച്ചത്. ക്രിമിനല്‍ ഗൂഢാലോചന, വിവാദപരമായ പുസ്തകങ്ങളുടെ പ്രസിദ്ധീകരണം, ചെറുപ്പക്കാരായ വ്യക്തികളെ അപമാനിക്കല്‍ എന്നിവയാണ് ഇവക്കെതിരെയുള്ള കേസ്.
എന്നാല്‍ സമന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗൂഗിളും ഫെയ്സ്ബുക്കും നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: