രാവണന് തന്റെ കാര്യാലോചനാസഭ വിളിച്ചുകൂട്ടി. എല്ലാവരോടുമായി പറഞ്ഞു: ”ഹനുമാന് എന്ന വാനരന് ഇവിടെവന്ന് കാട്ടിക്കൂട്ടിയ കാര്യങ്ങള്‍ നിങ്ങളെല്ലാവരും അറിഞ്ഞുകാണുമല്ലോ. ആര്‍ക്കും കടക്കാന്‍ സാധിക്കാത്ത നമ്മുടെ ലങ്കയില്‍ പ്രവേശിച്ച്, സീതയെ കണ്ട്, കാര്യങ്ങള്‍ പറഞ്ഞ് ഒരു പ്രയാസവും കൂടാതെ നമ്മുടെ ഉപവനം നശിപ്പിച്ചു. എതിര്‍ക്കാന്‍ ചെന്ന നമ്മുടെ സൈന്യത്തെയും മന്ത്രിപുത്രന്മാരെയും എന്റെ അക്ഷകുമാരനേയും കൊന്നു. സൈന്യത്തിന് വലിയ നാശമുണ്ടാക്കി.
ലങ്കയും ചുട്ടുകരിച്ചു. ഇതൊക്കെ ചെയ്തിട്ട് യാതൊരുകേടും കൂടാതെ മടങ്ങിപ്പോകുകയും ചെയ്തു. ഇത് നമുക്കെല്ലാവര്‍ക്കും നാണക്കേടാണ്. മാരുതി ചെന്ന് വിവരമറിയിച്ചതനുസരിച്ച് ശ്രീരാമന് കോടിക്കണക്കിനു വാനരസേനയുമായി സമുദ്രതീരത്തെത്തി താവളമടിച്ചിരിക്കുന്നു. ലങ്കയിലേക്ക് കടക്കാനുള്ള ഉപായങ്ങള്‍ ആലോചിച്ചുകൊണ്ടിരിക്കുന്നു.
ഇനി നാമെന്താണു ചെയ്യേണ്ടതെന്ന് എന്റെ മന്ത്രിമാരായ നിങ്ങള്‍ പറയണം. നിങ്ങളുടെ ഉപദേശം കേട്ടിട്ട് എനിക്കിതുവരെ യാതൊരപത്തും സംഭവിച്ചിട്ടില്ല. എന്റെ ഇഷ്ടം നിങ്ങള്‍ക്കറിയാം. നിങ്ങളെന്റെ കണ്ണുകളാണ് കൂടാതെ എന്നോട് നിങ്ങള്‍ക്കുള്ള സ്നഹവും അചഞ്ചലമാണ്.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: