ഭഗവാനെ നിഷ്ഠയോടെ ധ്യാനിച്ചുകൊണ്ടിരിക്കുന്ന സ്ഥിത പ്രജ്ഞനെ ഭൗതികമായ ശബ്ദങ്ങളോ കാഴ്ചകളോ ആകര്‍ഷിക്കുകയില്ല. ധ്യാനത്തില്‍നിന്ന് വ്യതിചലിച്ച ഭക്തന്റെ സമീപത്തേയ്ക്ക് അത്തരം ഭൗതീക വസ്തുക്കള്‍ വരുമ്പോള്‍ കണ്ണ്, ചെവി, കൈ, കാല് തുടങ്ങിയ എല്ലാ ഇന്ദ്രിയങ്ങളും ഉള് വലിച്ച് വീണ്ടും സമാധിയില്തന്നെയിരിയ്ക്കും. ഭഗവാനെ തന്നെ പ്രജ്ഞയില്‍ ഉറപ്പിച്ച് നര്‍ത്താന്‍ വേണ്ടിയിരിക്കും.
ആമതന്നെ ഉദാഹരണം. മറ്റു പല ജന്തുക്കളില്‍ നിന്നോ, മനുഷ്യരില്‍നിന്നോ ഭയം ഉണ്ടാവുമ്പോള്‍ ആമതന്റെ തലയും കൈകാലുകളും ഉള്ളിലേയ്ക്കു വലിയ്ക്കും. അത് അതിന്റെ സ്വഭാവമാണ്.
ഇന്ദ്രിയങ്ങളെ സര്പ്പങ്ങളോട് ഉപമിക്കാം.
അവനിയന്ത്രണത്തിന് ഒരിയ്ക്കലും വഴങ്ങുകയില്ല. ജ്ഞാനിയായാലും യോഗിയായാലും ഭക്തനായാലും ഇവയെ നിയന്ത്രിക്കാനുള്ള കഴിവ് നേടണം. ശാസ്ത്രങ്ങളില്‍ നിഷേധിച്ചിട്ടുള്ള എല്ലാ ഭൗതിക പദാര്ത്ഥങ്ങളേയും തീരെ ഉപേക്ഷിക്കണം. വിധിച്ചിട്ടുള്ളവ പോലും അത്യവശ്യമായി ദേഹത്തിന്റെ നിലനില്‍പ്പിനുവേണ്ടി മാത്രം സ്വീകരിച്ചുകൊണ്ട് ജീവിതം നയിക്കുന്ന ഒരു യഥാര്‍ത്ഥ ഭക്തന് സ്വന്തം തൃപ്തിക്കുവേണ്ടി ഭൗതികസുഖം തേടി നടക്കുവാന്‍ കാലുകള്‍ ഉപയോഗിക്കുകയില്ല.
നമ്മുടെ ഇന്ദ്രിയങ്ങളുടെ സ്വാഭാവിക പ്രവര്‍ത്തനം ഭഗവാനെ സേവിക്കാനായി മാത്രം സമര്‍പ്പിക്കണമെന്നാണ് ഭഗവാന് ഉപദേശിക്കുന്നത്. അര്‍ജുനന്റെ യുദ്ധ സാമര്‍ത്ഥ്യവും, ദുഷ്ട സംഹാരമെന്ന ഭഗവത് കാര്യത്തിനുവേണ്ടി ഉപയോഗിച്ച് ഭഗവാനെ സേവിക്കണമെന്നാണ് അര്ജുനനോട് നിര്‍ദ്ദേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: