യോഗികളല്ലാത്തലരും മൂഢന്മാരുമായ സാധാരണക്കാര്‍ രോഗംകാരണം ഇന്ദ്രിയങ്ങളെ ആമയേപ്പോലെ സ്വന്തം വിഷയങ്ങളില്‍നിന്ന് പിന് വലിക്കുമല്ലോ അവരും സ്ഥിതപ്രജ്ഞന്തന്നെയാണോ? അല്ല.
രോഗം കാരണം ആഹാരം പോലും തീരേ കഴിക്കാന്‍ കഴിയാത്ത അവരുടെ ഇന്ദ്രിയങ്ങള്‍ക്ക് സുഖം അനുഭവിക്കാന്‍ ശക്തി ഇല്ലാത്തതുകൊണ്ടാണ്, ഭൗതികവിഷയങ്ങളില്നിന്ന് അവര്പിന്മാറുന്നത്. പക്ഷേ ഭൗതിക സുഖം അനുഭവിക്കണമെന്ന ആഗ്രഹത്തില്നിന്ന് പിന്മാറുന്നില്ല. രോഗം മാറിക്കഴിഞ്ഞാല്‍ പായസം കുടിക്കാനും, സാമ്പാറും രസവും ചേര്‍ത്തു ഭക്ഷണം കഴിക്കാനും ചായ, കാപ്പി, തുടങ്ങിയവ കുടിക്കാനും സ്തീകളോടൊത്തു രമിക്കാനും ഉള്ള അത്യാഗ്രഹം മനസ്സുനിറയെ തുളുമ്പി നില്‍്ക്കുകയാണ്.
അതുകൊണ്ടാണ് ”രസ വര്‍ജനം” ആഗ്രഹത്തില്നിന്ന് ഒഴികെ, പിന്മാറുമെന്ന് പറഞ്ഞത്. ഭൗതികസുഖം അനുഭവിക്കാനുള്ള ആഗ്രഹത്തില്‍ നിന്നും കൂടിമനസ്സ് പിന്മാറാന് എന്തു വഴി?
ദുഃഖങ്ങള്‍ ഇടചേര്‍ന്നതും, നശിക്കുന്നതും അനുഭവിക്കുന്തോറും കൂടുതല്‍ വേണമെന്നുതോന്നിപ്പിക്കുന്നതുമായ വിഷയങ്ങളിലേക്ക് മനസ്സ ഓടാതിരിക്കാന്‍ സ്ഥിതപ്രജ്ഞന് ചെയ്യുന്നതിതാണ്.
– നശിക്കാത്തതും അതിരില്ലാത്തതുമായ ആനന്ദം നല്‍കുന്നത് പരനായ, പരമ പുരുഷനുമായ ശ്രീകൃഷ്ണ ഭഗവാന്റെ സച്ചിദാനന്ദ ഘനസ്വരൂപം മനസ്സിന്റെ പ്രവര്‍ത്തന പരിധിയുടെ ഉള്ളിലേക്കു കൊണ്ടു വയ്ക്കും. ആ ശ്യാമസുന്ദരസ്വരൂപത്തില് മാത്രം ലയിച്ചുനില്‍ക്കുന്ന മനസ്സിന് പിന്നെ എങ്ങോട്ട് ഓടിപ്പോവന്തോന്നും. ?
അതുകൊണ്ട് സ്തിതപ്രജ്ഞന് ഇരിക്കും : ഭഗവാനെ ധ്യാനിക്കാന്‍ മാത്രം നടക്കും; ഭഗവാന്റെ ദിവ്യവിഗ്രഹങ്ങള്‍ വിളങ്ങുന്ന ക്ഷേത്രങ്ങളിലേക്കുമാത്രം. കാണാനാഗ്രഹിക്കും ഭഗവദ്രൂപങ്ങളേയും ഭക്തന്മാരേയും മാത്രം. കേള്ക്കാന്കൊതിക്കും: ഭഗവാന്റെ നാമകഥകള്മാത്രം, ആഹാരം കഴിക്കും: ഭഗവാന് നിവേദിച്ചതുമാത്രം, പ്രഭാഷണം ചെയ്യും;ഭഗവത്കഥകള്മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: