വാത്മീകി രാമായണത്തില്‍ എല്ലാ രാക്ഷസനേതാക്കളും രാമനോട് ഏറ്റുമുട്ടാന്തന്നെയാണ് രാവണനെ ഉപദേശിക്കുന്നത്. കൂട്ടത്തില്‍ മന്ത്രി പ്രഹസ്തന്‍ ഉപദേശിക്കുന്നു. ”ദുഷ്ടമൃഗങ്ങളും പാമ്പുകളുമുള്ള കാട്ടില്‍ പ്രവേശിച്ചശേഷം തേന്‍ നുകരാത്ത വന്‍ വിഡ്ഢിയാണ്.
അങ്ങ് ഒരു കോഴിയെപ്പോലെ സീതയോടു പെരുമാറൂ. വീണ്ടും വീണ്ടും ആക്രമിച്ച് അവളോടുകൂടി സുഖിക്കൂ. സാമവും ദാനവും ഉപേക്ഷിച്ച് ദണ്ഡംകൊണ്ട് കാര്യം സഫലമാക്കൂ.” ഇതുകേട്ട് രാവണന് അയാളോടൊരു രഹസ്യം പറയുന്നു. ”പണ്ടൊരിക്കല്‍ ഞാന്‍ ബ്രഹ്മാവിന്റെ മാനസപുത്രിയായ പുഞ്ജകസ്ഥലയെന്ന അപ്സരസ്സ് ബ്രഹ്മലോകത്തിലേക്കു പോകുന്നതുകണ്ടു.
എന്നെ കണ്ടപ്പോള്‍ ആകാശത്തില്‍ തീനാളംപോലെ അവള് പേടിച്ചു പതുങ്ങി. ഞാനവളെ ബലാല്‍ക്കാരമായി നഗ്നയാക്കി രമിച്ചു. അവള് നിലവിളിച്ചുകൊണ്ട് ബ്രഹ്മലോകത്തെത്തി നിലത്തുകിടന്നുരുണ്ടു കരഞ്ഞു. അവളുടെ ദുഃഖത്തിനു കാരണം മനസ്സിലാക്കിയ ബ്രഹ്മാവ് കോപിച്ച് എന്നോടുപറഞ്ഞു.
‘ഇന്നുമുതല്‍ നീ ഏതെങ്കിലും സ്ത്രീയെ ബലാല്ക്കാരം ചെയ്യുകയാണെങ്കില്‍ നിന്റെ തല നൂറു കഷ്ണങ്ങളായി പൊട്ടിത്തെറിക്കും.’ സംശയമില്ല. അദ്ദേഹത്തിന്റെ ശാപം ഭയന്നിട്ടാണ് ഞാന്‍ സീതയെ ബലാല് പ്രാപിക്കാത്തത്.” സീതയുടെ സൗന്ദര്യത്തില്‍ ഭ്രമിച്ച് അപഹരിച്ചുകൊണ്ടു വന്നിട്ടും ബലാല് പ്രാപിക്കാന്‍ ശ്രമിക്കാത്തതിനും അശോകവനികയില്‍ പരസ്യമായി താമസിപ്പിച്ചതിനും കാരണമിതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: