ഏകാദശി വ്രതം അനുഷ്ഠിച്ച് പിറ്റേദിവസവും വ്രതപൂര്‍ത്തി വരുത്തുവാനായി അഭിഷേക തീര്‍ത്ഥം സ്വീകരിക്കുന്നതിനും നിവേദ്യപ്രസാദം ഭുജിക്കുന്നതിനും ഭാവിക്കുന്ന അംബരീഷന്റെ സമീപത്തേയ്ക്ക് ദുര്‍വാസാവു മഹര്‍ഷി സമാഗതനായി. മദ്ധ്യാഹ്ന സ്നാനത്തിനുവേണ്ടി നദിയിലേയ്ക്കുപോയമഹര്ഷി വരാന്‍വൈകുന്നു. ദ്വാദശി നാഴിക തീരുന്നതിനുമുന്പേ പാരണ ചെയ്തില്ലെങ്കില്‍ വ്രതഭംഗം സംഭവിക്കും.
അഹാരം കഴിച്ചതിനുശേഷം അതിഥിയെ സല്‍ക്കരിക്കുന്നത് അധര്‍മ്മമാണ്. രാജാവ് ധര്‍മ്മസങ്കടത്തിലായി പക്ഷേ ഉറച്ചതീരുമാനമെടുത്തു. ”അതിഥി ദേവോ ഭവഃ ”. അതിഥിയെ ഈശ്വരനെ പ്പോലെ പൂജിക്കണം.
എന്ന വൈദിക ധര്‍മ്മമോ, മഹര്‍ഷി മഹാദേവന്റെ അവതാരമാണെന്നോ ദിവ്യയോഗി ആണെന്നോ ക്രോധ ശീലനാണെന്നോ അംബരീഷന്റെ മനസ്സിലേക്കു കടന്നുചെന്നതേയില്ല. ഭഗവാന്റെ അഭിഷേകതീര്‍ത്ഥവും നിവേദ്യവും പ്രസാദവും സ്വീകരിച്ച് വ്രതം പൂര്‍ത്തിയാക്കി.
ദുര്‍വാസാവിന്റെ ക്രോധമോ ശകാരമോ കൃത്യയുടെ അഗ്നി ജ്വാലകളോ അദ്ദേഹത്തെ നിലനില്‍പ്പില്‍നിന്ന് ഒന്ന് ഇളക്കുകപോലും ചെയ്തില്ല. കാരണം അദ്ദേഹത്തിന്റെ ഹൃദയത്തില്‍ ശ്രീകൃഷ്ണ ഭഗവാന് നിറഞ്ഞു നില്‍ക്കുകയായിരുന്നു.
ഈരീതിയില്‍ എന്നെ മനസ്സില്‍ ഉപേക്ഷിച്ചു നിര്‍ത്തിയാല്‍ മാത്രമേ അര്‍ജുനാ, ഇന്ദ്രിയങ്ങളാകുന്ന ശത്രുക്കളെ വശത്താക്കാന്‍ കഴിയുകയുള്ളൂ.
ഒരു രാജാവിനെ ശരണം പ്രാപിച്ചും സേവിച്ചും ജീവിതം നയിക്കുന്ന ഒരു ദാസന് ശത്രുക്കളെ ജയിക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ല. രാജാവിനെ ഭയന്ന് ആ ശത്രുക്കള്‍ ആദാസന്റെ ദാസന്മാരായിത്തീരും അതുപോലെ ഇന്ദ്രിയങ്ങള്‍ ഈഭക്തന് കീഴടങ്ങി ഭഗവദ്ഭജനത്തില് സഹായികളായിത്തീരും ”വശേഹിയസ്യേന്ദ്രിയാണി” ആ അവസ്ഥയില്‍ എത്തിച്ചേര്‍ന്ന ഭക്തന് തന്നെയാണ് സ്ഥിത പ്രജ്ഞന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: