മഹാദേവന്റെ പത്നിയായിരുന്ന സതീദേവി അച്ഛനായ ദക്ഷപ്രജാപതിയാല്‍ അപമാനിയ്ക്കപ്പെട്ടതുകാരണം ദേഹം യോഗാഗ്നിയില്‍ ദഹിപ്പിച്ചു.
പ്രിയതമയുടെ വേര്‍പാടില്‍ വെന്തു നീറുന്ന മനസ്സുമായി കുറച്ചുകാലം കഴിച്ചു. പിന്നീട് ഇന്ദ്രിയങ്ങളെ അടക്കി തപസ്സുചെയ്യാന്‍ ആരംഭിച്ചു. ആ സന്ദര്‍ഭത്തില്‍ ഹിമവത് പര്‍വതത്തിന്റെ പുത്രിയായ ഉമ മഹാദേവനില്‍ അനുരക്തയായി ഭഗവാന്റെ മനസ്സുമാറി തന്നിലേയ്ക്ക് ആകര്ഷ്ക്കുവാന് വേണ്ടി അവിടെ ചെന്ന് പരിചരണം തുടങ്ങി ദേവിയുടെ പാദ പതനശബ്ദവും പൊന്‍ ചിലമ്പൊലിയും കേട്ടു കേട്ടു ധ്യാനത്തില്നിന്നുപിന്മാറി, കണ്‍മിഴിച്ചുനോക്കി. അപ്പോള്‍
”ഹരസ്തു കിഞ്ചിത് പരിലുപ്ത ധൈര്യഃ
ചന്ദ്രോദയാരംഭ ഇവാംബുരാശിഃ
ഉമാമുഖേ ബിംബഫലാധരോഷ്ഠ
വ്യാപാരയാമാസ വിലോചനാനി.”
(കുമാര സംഭവം- കാളിദാസന്)
(ഹരന്റെ മനോധൈര്യം ചോര്‍ന്നുപോയി- അത് ചന്ദ്രന് ഉദിക്കുമ്പോള്‍ കോളിളക്കംപൂണ്ട കടല്‍പോലെ ആകെ ഇളകി വശായി. ഉമയുടെ മുഖത്തും തൊണ്ടിപ്പഴംപോലെ മനോഹരമായ ആചെഞ്ചുണ്ടിലും തന്റെ മൂന്നു കണ്ണുകളും വ്യാപരിച്ചു- നോക്കിക്കൊണ്ടേയിരുന്നു. )
പിന്നീട് പാര്‍വതിയുടെ വല്ലഭനായി ത്തീര്‍ന്നതും സുബ്രഹ്മണ്യന്റെ പിതാവായി ത്തീര്‍ന്നതും ഗംഗാദേവിയെ കുടിയിരുത്തിയതുമൊക്കെ നമുക്കറിയാമല്ലോ
താല്പര്യം ഇതാണ്- ധ്യാനിക്കുക എന്നത് മനസ്സിന്റെ സ്വഭാവമാണ്. അറിയുക പ്രവര്‍ത്തിക്കുക എന്നത് ഇന്ദ്രിയങ്ങളുടെ ധര്‍മ്മമാണ്. ഇതെല്ലാം പാടേ മാറ്റിഎടുക്കുക എന്നത് വിഷമം പിടിച്ചതാണ്. താല്‍ക്കാലികമായി സാധിച്ചേക്കാം. ഒരു നദിയുടെ ശക്തിയായ പ്രവാഹത്തെ അണകെട്ടി നിര്‍ത്താന്‍ കഴിഞ്ഞേക്കാം. വെള്ളം ഉയര്‍ന്നു വന്ന് അണക്കെട്ടുപൊട്ടി എപ്പോഴാണ് നാശം വരികഎന്ന് ആര്‍ക്കും പറയാന്‍ കഴിയുകയില്ല.
അതുകൊണ്ട് മനലസ്സിന്റേയും ഇന്ദ്രിയങ്ങളുടേയും സ്വാഭാവിക പ്രവര്‍ത്തനം ശ്രീകൃഷ്ണനിലേക്കുമാത്രം കേന്ദ്രീകരിക്കുക എന്നതാണ് വഴുതി വീഴാത്തമാര്ഗ്ഗം.
മത്പരഃ എന്ന മുന്‍പ് പറഞ്ഞത് അതുകൊണ്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: