മഹാപൂരത്തിന് കൊടി കയറുകയാണ്. മഹാനായ ശക്തന് തമ്പുരാന് കൊച്ചി ചീമയെ അടക്കിവാണിരുന്ന കാലം. എന്തിനും ഏതിനും സമാധാനം ഉണ്ടാക്കുന്ന മിടുക്കന്. തൃശൂര്‍ മഹാനഗരത്തില്‍ ഒരു കൊട്ടാരം, അവിടെ എഴുന്നള്ളിയിരുന്ന കാലത്ത് നാട്ടുകാര്‍ക്ക് ഏറെ സങ്കടം. കാരണം ഒരു വര്‍ഷം മീനമാസത്തില്‍ പൊരിഞ്ഞ വേനല്‍ മഴ. ആറാട്ടുപുഴയ്ക്കുള്ള ക്ഷേത്രക്കാരുടെ യാത്ര മുടങ്ങി. പല ദേവതകളും ഇതു മൂലം അതീവ ദുഃഖിതരായി മടങ്ങി. പിറ്റേ വര്‍ഷം ഉത്സാഹത്തോടെ ചെന്ന തൃശൂര്‍ ഗ്രാമക്കാരെ ആറാട്ടുപുഴയില്‍ നിന്നും അയിത്തം കല്‍പ്പിച്ച് മാറ്റി നിര്‍ത്തി.
ഈ സങ്കടത്തിന് ശാശ്വതപരിഹാരം വന്നു. എല്ലാം ഭംഗിയാകുന്നു.സങ്കടങ്ങളെല്ലാം നിവര്‍ത്തിച്ചത് പൊന്നുതമ്പുരാനാണ്. വടക്കുംനാഥന് മുന്നില്‍ തട്ടക ദേവതകളെ അണിനിരത്തി പൂരങ്ങള്‍ക്ക് പ്രഖ്യാപനമായി. വാനോളം കീര്‍ത്തി പരത്തി വര്‍ഷന്തോറും പുതുമകളുമായി പൂരം വിശ്വവിഖ്യാതമായി തീര്‍ന്നു.
തിരുവമ്പാടിയും പാറമേക്കാവും മാന്യസ്ഥാനത്ത് നിന്ന് പൊടിപൊടിച്ചു. വെടിക്കെട്ടും കുടമാറ്റവും പില്ക്കാലത്ത് കൂട്ടിച്ചേര്‍ത്തു. കണ്ണിനും കാതിനും കുളിര്‍മ പരത്തി ഒരു വസന്തമായി തീര്‍ന്നു. ആഹ്ലാദ ലക്ഷങ്ങള്‍ വന്നു ചേര്‍ന്ന് മേടത്തിലെ പൂരം കുറവേതുമില്ലാതെ തഴച്ചു വളര്‍ന്നു.
ഇതിനെല്ലാം വടക്കുംനാഥനായ ശ്രീ പരമേശ്വരന് സാക്ഷിയായി. എല്ലാം ശിവമയമായി. 1191ലെപൂരത്തിന് ഇന്ന് കൊടി കയറുകയാണ്. മാലോകര്‍ മേടം നാലിന് മഹാപൂര്ത്തിന് ഒരുങ്ങുകയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: