ഭഗവാന്റെ ഹിതത്തിന് വേണ്ടി കര്‍മ്മങ്ങള്‍ ചെയ്ത് സേവിച്ച്, സന്തോഷിക്കുന്ന ഭക്തന്റെ -സ്ഥിതപ്രജ്ഞന്റെ -ഹൃദയത്തില്‍ സന്തോഷം തിരയടിക്കുമ്പോള്, ആദ്ധ്യാത്മികാദി ദുഃഖങ്ങള്‍ (മുമ്പ് വിവരിച്ചവ) പിന്നെ ഉണ്ടാവുകയേഇല്ല. തന്റെ കൊച്ചു കുഞ്ഞിനെ സ്നേഹപൂര്‍വം, പ്രിയപ്പെട്ട പദാര്‍ത്ഥങ്ങള്‍ കൊടുത്തും കുളിപ്പിച്ചും – അലങ്കരിച്ചും ലാളിച്ചും വളര്‍ത്തുന്ന ഒരമ്മയുടെ മനസ്സില്‍ സന്തോഷമില്ലാതെ, ദുഃഖങ്ങള്‍ എങ്ങനെയുണ്ടാവാനാണ്. അതുപോലെ, ഭഗവാനില്‍ മാത്രം ഭക്തന്റെ ബുദ്ധി, മറ്റെങ്ങും പോവാതെ, ഉറച്ചുനില്‍ക്കുന്നു- ഇതാണ് സ്ഥിതപ്രജ്ഞത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: