തിരുവനന്തപുരം: ഇടതുവലതു മുന്നണികള്‍ ഭരിച്ചുമുടിപ്പിച്ച കേരളത്തിന് ശരിയുടെ വഴി കാട്ടാന്‍ ബിജെപിയുടെ വിജയരഥം. 140 മണ്ഡലങ്ങളിലും ബിജെപിയുടെ വികസനമന്ത്രവുമായി ചെന്നെത്തുന്ന 70 വിജയരഥങ്ങളാണ് ഇന്നലെ പ്രയാണം ആരംഭിച്ചത്. വിജയരഥങ്ങളുടെ ഫഌഗ്ഓഫ് തിരുവനന്തപുരത്ത് മാനവീയം വീഥിയില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജയപ്രകാശ് നദ്ദ നിര്‍വഹിച്ചു.
വിവിധ സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകളുടെ ഭരണനേട്ടവും കേരളത്തിലെ മുന്നണികളുടെ ഭരണപരാജയവും പ്രദര്‍ശിപ്പിക്കാനുള്ള വീഡിയോ വാനുകളാണ് വിജയരഥമെന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്നത്. ഇതിനായി പ്രത്യേക എല്‍ഇഡി സ്ക്രീനുകള്‍ വാഹനങ്ങളില്‍ സജ്ജീകരിച്ചിട്ടുണ്ട്. 140 മണ്ഡലങ്ങളിലേക്കായി 70 വാഹനങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. ബൂത്തുതലങ്ങളില്‍ സഞ്ചരിക്കുന്ന വിജയരഥങ്ങളില് 25 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോകളാണ് പ്രദര്‍ശിപ്പിക്കുക. ഈ വീഡിയോകളുടെ സ്വിച്ച് ഓണ്‍കര്‍മവും കേന്ദ്രമന്ത്രി നിര്‍വഹിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്ന മെയ് 14ന് വീഡിയോ വാനുകളുടെ പ്രയാണവും സമാപിക്കും.
ക്രിയാത്മകവും രചനാത്മകവും സര്‍ഗാത്മകവുമായ വികസനത്തെക്കുറിച്ച് ജനങ്ങളോട് സംവദിക്കുന്ന വിധത്തിലാണ് വീഡിയോപ്രദര്‍ശനം തയ്യാറാക്കിയിരിക്കുന്നതെന്ന് ചടങ്ങില്‍ ആധ്യക്ഷം വഹിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. പ്രധാനമന്ത്രി നേരന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിവരുന്ന വികസനപ്രവര്‍ത്തനങ്ങളുടെ നേര്‍സാക്ഷ്യമായിരിക്കും പ്രദര്‍ശനം.
ജനവഞ്ചകരായ ഇടതുവലതു മുന്നണികളുടെ ജനവിരുദ്ധത ഇതിലൂടെ പൊതുസമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടപ്പെടും. ജനമനസാക്ഷിയെ തൊട്ടുണര്‍ത്തി പരിവര്‍ത്തനത്തിന്റെ കൊടുങ്കാറ്റായി ഇത് മാറും. മാനവീയം വീഥിയില്‍ നിന്നാണ് വിജയവീഥിയിലേക്ക് രഥം ഉരുളുന്നത്. ബിജെപി സംഘടിപ്പിക്കുന്ന ഈ വികസനസംവാദം ജനവിപ്ലവം സൃഷ്ടിക്കും. നഗരഗ്രാമഭേദമെന്യെ ഊടുവഴികളില്‍ പോലും ബിജെപിയുടെ സന്ദേശവുമായി ഈ രഥം ചെന്നെത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുന്‍കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, നേതാക്കളായ വി. മുരളീധരന്, പി.കെ. കൃഷ്ണദാസ്, ജെ.ആര്. പദ്മകുമാര്‍, അല്‍ഫോണ്‍സ് കണ്ണന്താനം, ജില്ലാ പ്രസിഡന്റ് അഡ്വ. എസ് സുരേഷ്, വിജയരഥങ്ങളുടെ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. ആര്.എസ് രാജീവ് എന്നിവര്‍ പങ്കെടുത്തു. സംസ്ഥാനത്ത് ആദ്യമായാണ് ഏതെങ്കിലുമൊരു രാഷ്ട്രീയപ്പാര്‍ട്ടി പ്രചാരണത്തിനായി വീഡിയോ വാനുകള്‍ പുറത്തിറക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: