ബാഗ്ദാദ്: തെക്കുകിഴക്കന്‍ ബാഗ്ദാദില്‍ ഉണ്ടായ കാര്‍ ബോംബാക്രമണത്തില്‍ 28 പേര് കൊല്ലപ്പെട്ടു. ഇതില്‍ നാല് പേര് സ്ത്രീകളാണ്. 53 പേര്‍ക്ക് പരിക്കേറ്റു. ഷിയാ മുസ്ലീങ്ങളുടെ ഭൂരിപക്ഷ പ്രദേശമായ സഫറാനിയയിലാണ് സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ പൊട്ടിത്തെറിച്ചത്.
തിങ്കളാഴ്ചത്തെ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതഹേങ്ങളും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഒരു ആശുപത്രിക്ക് സമീപത്തു കൂടെ കടന്നുപോവുകയായിരുന്ന വിലാപയാത്രയെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. ഷിയാ മുസ്ലീങ്ങള്‍ക്കെതിരെ ശക്തമായ ആക്രമണം നടത്തുമെന്ന് അല്‍-ക്വയ്ദ മുന്നറിയിപ്പ് നല്കി ദിവസങ്ങള്‍ക്കുള്ളിലാണ് ഈ ചാവേറാക്രമണം ഉണ്ടായത്.
ഇറാഖില്‍ സമീപകാലത്തുണ്ടായ ഏറ്റവും ശക്തമായ ആക്രമണങ്ങളില്‍ ഒന്നാണിത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഛിന്നഭിന്നമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: