ശ്രീരാമന് സമുദ്രത്തോടു പറഞ്ഞു: ”ഹേ നദികളുടെ നാഥാ, ഞാന്‍ വില്ലില്‍ തൊടുത്ത ശരം പിന്‍വലിക്കാന്‍ കഴിയില്ല. ഇതെവിടെ വീഴ്ത്തണമെന്നു നിര്‍ദ്ദേശിക്കുക.” ഇതുകേട്ട് സമുദ്രം പറഞ്ഞു.
എന്റെ വടക്കുഭാഗത്ത് പുണ്യപ്രദവും പ്രസിദ്ധവുമായ ദ്രുമകുല്യം എന്നൊരു ദേശമുണ്ട്. ഭംഗിയുള്ളതും സുഭിക്ഷവുമായ ആ സ്ഥലത്ത് ആഭീരന്മാര് തുടങ്ങിയ അസുരന്മാര് വസിക്കുന്നു. പാപികളായ അവര്‍ എന്റെ ജലം കുടിക്കുന്നത് എനിക്കിഷ്ടമില്ല.
ഈ ശരം അവരുടെ നേരെ പ്രയോഗിക്കുക. ശ്രീരാമന് ആ സ്ഥലത്തേക്ക് അസ്ത്രം പ്രയോഗിച്ചപ്പോള്‍ ദുഷ്ടന്മാരെല്ലാം നശിച്ചു. പിന്നീട് ആസ്ഥലം മരുകാന്താരം എന്നപേരില്‍ പ്രസിദ്ധിയാര്‍ജ്ജിച്ചു. അമ്പുകൊണ്ട് വലിയ കുഴിയുണ്ടായി ജലമെല്ലാം പാതാളത്തിലേക്ക് ഒഴുകിപ്പോയി. പിന്നീടവിടെ സമുദ്രജലമാണ് നിറഞ്ഞത്.
ശ്രീരാമന് പിന്നീട് മരുകാന്താരത്തിന് ഒരു വരം നല്കി. അതിനുശേഷം അവിടെ ജന്തുക്കള്‍ക്കു ജീവിക്കാന്‍ പറ്റിയതായി. രോഗങ്ങള്‍ ശമിക്കാന്‍ തുടങ്ങി. നല്ല കായ്കളും കിഴങ്ങുകളും എണ്ണയും പാലും സുഗന്ധവസ്തുക്കളും സുലഭമായിത്തീര്‍ന്നു. മരുകാന്താരം സുന്ദരമായ ഒരു സ്ഥലമായിത്തീര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: