കള്ളുകുടിയന്മാരുടെ വോട്ടിനും വിലയുണ്ട്, സ്ഥാനാര്‍ത്ഥികളെ അക്കാര്യം പ്രത്യേകിച്ച് ആരം ഓര്മ്മിപ്പിക്കേണ്ടില്ല. വോട്ടു കിട്ടാന്‍ അവര്‍ എന്തു സര്‍ക്കസും ചെയ്യും, ഏതു വേഷവും കെട്ടും. വിപഌവ കേസരിയെന്നും സമരനായകനെന്നും കൊട്ടിഘോഷിക്കപ്പെടുന്ന മൂത്ത സഖാവിന് സിന്ദാബാദ് വിളിക്കുന്നവര്‍ കള്ളുകുടിയന്മാരാണെന്നാണ് കവി സഖാവ് രൗദ്ര താളത്തില്‍ നേരത്തെ മൊഴിഞ്ഞത്. കൃത്യമായി പറഞ്ഞാല്‍ മൂത്ത സഖാവിനെ പടിയടച്ച് പിണ്ഡം വെയ്ക്കാന്‍ കിഴക്കിന്റെ വെനീസില്‍ നടത്തിയ സംസ്ഥാന തല ആഘോഷ പരിപാടിയ്ക്കിടെ. മൂത്ത സഖാവിനെ കുട്ടിസഖാക്കല് കൊത്തികീറുന്നത് കണ്ട് സഹിക്ക വയ്യാതെ ചില അനുചരര്‍ പൊട്ടിത്തെറിച്ചു.
വെട്ടിക്കീറി പട്ടിക്കിട്ടു കൊടുക്കമെന്നാണ് പാര്‍ട്ടിയുടെ സംസ്ഥാന തലവനെ വേഷത്തിലും ഭാവത്തിലും അനുകരിക്കുന്ന, പത്രക്കാരുടെ തന്തക്ക് വിളിച്ച കുട്ടിസഖാവ് വിളിച്ചുകൂവിയത്. ഒടുവില്‍ പുലഭ്യം സഹിക്ക വയ്യാതെ മൂത്ത സഖാവ് സ്ഥലം വിട്ടു. ആഘോഷത്തിന്റെ സമാപനം അതിലും കെങ്കേമമായിരുന്നു. മൂത്തസഖാവിന്റെ സമരപാരമ്പര്യങ്ങള് വെറും തട്ടിപ്പു കഥകളാണെന്നായിരുന്നു സമ്മേളനത്തിലെ പ്രധാന കണ്ടുപിടുത്തം. ദുഃഖം സഹിക്ക വയ്യാതെ പൊട്ടികരഞ്ഞ് സിന്ദാബാദ് വിളിച്ചവരെയാണ് കവി സഖാവ് കള്ളുകുടിയന്മാരെന്ന ഗ്രാമീണ പദപ്രയോഗങ്ങള്‍ വിളിച്ച് വാഴ്ത്തിയത്.
മൂത്ത സഖാവിനെ പിന്നെയും കവി സഖാവ് സ്മരിച്ചു, വാഴ്ത്തിപ്പാടി, ഒരു സ്ക്കൂള് പരിപാടിയിലാണ് കവി സഖാവ്, മൂത്ത സഖാവിനെതിരെ വാഴ്മൊഴി വഴക്കം നടത്തിയത്. പിന്നിട് കഴുതയും. സിംഹവും നയിക്കുന്ന കാലത്തെ കുറിച്ച് സ്വന്തം കവിതകളുടെ ഈണത്തിലും താളത്തിലും അദ്ദേഹം ചൊല്ലി. തെരഞ്ഞെടുപ്പില്‍ സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നതറിഞ്ഞ കവി സഖാവ് ഇപ്പോള്‍ മൂത്ത സഖാവിന്റെ ഫഌക്സ് ബോര്‍ഡുകള്‍ നാടൊട്ടുക്ക് പ്രചരിപ്പിക്കുകയാണ്. അതും മൂത്ത സഖാവിനൊപ്പം താന്‍ ചിരിക്കുന്നതും നോക്കുന്നതുമായ ചിത്രങ്ങള്‍ ഉള്ള ബോര്‍ഡുകള്‍.
മൂത്ത സഖാവിന് സിന്ദാബാദ് വിളിച്ചവരെ കള്ളുകുടിയന്മാരെന്ന് വാഴ്ത്തിയെങ്കില്‍, മൂത്ത സഖാവിന്റെ ചിത്രം വോട്ടുതട്ടാന്‍ ഉപയോഗിക്കുന്ന കവി സഖാവിനെ എതു അലങ്കാര ഭാഷയില്‍ വാഴ്ത്തണമെന്ന് അറിയാതെ സഖാക്കള്‍ വലയുകയാണെത്രെ. കവി സഖാവിന്റെ വാഴ്ത്തിപാടലുകള്‍ക്ക് നിന്നു കൊടുക്കാതെ മൂത്ത സഖാവ് സ്വന്തം അനുയായികള്‍ക്ക് വ്യക്തമായ നിര്‍ദ്ദേശം നല്കി കഴിഞ്ഞു. ഇനി ’96ലെ വെട്ടിനിരത്തല്‍ ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം കവി സഖാവും നേരിടേണ്ടി വരുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: