പാലാ: വസ്തു ഇടപാടുകള്‍ക്ക് സബ്രജിസ്ട്രാര്‍ ഓഫീസുകളില്‍ കമ്പ്യൂട്ടറൈസേഷന് വന്നപ്പോള്‍ ജനം ആഹഌദിച്ചു. സര്‍ട്ടിഫിക്കറ്റുകള്‍ വളരെ പെട്ടെന്ന് ലഭിക്കുമല്ലോയെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പാലാ സബ് രജിസ്ട്രാര്‍ ആഫീസില്‍ കാര്യങ്ങള്‍ പ്രതീക്ഷയ്ക്ക് വിപരീതമാണെന്ന് ജനം പറയുന്നു. കാര്യങ്ങള്‍ കമ്പ്യൂട്ടര്‍ മുഖേനെയാണെങ്കിലും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാന്‍ കാലതാമസം നേരിടുകയാണ്. രജിസ്ട്രേഷന് കഴിഞ്ഞ് മൂന്നു മുതല്‍ അഞ്ചു ദിവസം വരെ കാലയളവില്‍ ലഭിച്ചിരുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോള്‍ പത്തിലധികം ദിവസം പിന്നിട്ടാലും ലഭിക്കുന്നില്ലന്ന് ഇടപാടുകാര്‍ പറയുന്നു. അന്വേഷിച്ചാല്‍ ആവശ്യത്തിന് ജീവനക്കാരില്ലെന്ന മറുപടിയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്. വര്‍ക്ക് അറേഞ്ച്മെന്റിന്റെ ഭാഗമായി ഇവിടെ ജോലി ചെയ്തിരുന്ന ചില ഉദ്യോഗസ്ഥരെ മറ്റ് സ്ഥലങ്ങളിലേയ്ക്ക് മാറ്റിയിരിക്കുകയാണെന്ന് പറയുന്നു. സമീപനാളില്‍ പെന്ഷന് പറ്റുന്ന ചില ഉദ്യോഗസ്ഥര്‍ ജോലിയില്‍ അലംഭാവം കാണിക്കുന്നതായും ആക്ഷേപമുണ്ട്.
ബാങ്കു വായ്പ എടുക്കുന്നതിനും ഗഹാന് പുതുക്കുന്നതിനും ആവശ്യമായി വരുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കൃത്യസമയത്ത് ലഭിക്കാതെ കര്‍ഷകര്‍ ബുദ്ധിമുട്ടുന്നു. കാലതാമസം കൂടാതെ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനുള്ള സത്വര നടപടികള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന ആവശ്യം ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: