സൂര്യവംശത്തിലെ ഖട്വാംഗന് എന്ന രാജാവ്, ചക്രവര്‍ത്തിയായിരുന്നു. അക്കാലത്ത് ആര്‍ക്കും അദ്ദേഹത്തെ ജയിക്കാന്‍ ശക്തിയില്ലായ്കയാല്‍ ദുര്ജയനായിരുന്നു. ഒരിക്കല്‍ ഇന്ദ്രന്റെ അഭ്യര്‍ത്ഥന മാനിച്ച് അദ്ദേഹം ദേവാസുരയുദ്ധത്തില്‍ അനേകം അസുരന്മാരെ വധിച്ച് ദേവന്മാര്ക്ക് ജയം നേടിക്കൊടുത്തു. സന്തുഷ്ടനായ ദേവേന്ദ്രന് രാജാവിനോട് എന്താണ് വരം വേണ്ടത് ചോദിച്ചോളൂ എന്നാവശ്യപ്പെട്ടപ്പോള്‍ , ”എനിക്കായുസ്സെത്രയുണ്ട് ബാക്കി?
അതറിഞ്ഞതിനുശേഷം ആവശ്യപ്പെടാം.” രണ്ടു നാഴികമാത്രം. ഇന്ദ്രന് മറുപടി നല്കി. ഉടന്‍ ദിവ്യവിമാനത്തില്‍ ഒരു നിമിഷംകൊണ്ട് സ്വന്തം കൊട്ടാരത്തില്‍ തിരിച്ചെത്തി. അദ്ദേഹത്തിന്റെ ബുദ്ധി വ്യവസായാത്മികയായി. ”നാരായണ ഗൃഹീത” യുമായി രാജ്യം ഐശ്വര്യം ഭാര്യാപുത്രന്മാര്‍ എല്ലാം നാരായണനെകണ്ട് പരമാനന്ദം അനുഭവിക്കാന്‍ വേണ്ടി ഉപേക്ഷിച്ച് അന്തക്കരണത്തില്‍ ഭഗവാന് വിളങ്ങി ഇന്ദ്രിയങ്ങള്‍ക്ക് ഒന്നിനും വിപരീതമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല.
രണ്ടുനാഴികനേരം ഭഗവാനെ അതിതീവ്രമായി ധ്യാനിച്ച് ഭൗതിക ദേഹം ഉപേക്ഷിച്ച് ദിവ്യരൂപം ധരിച്ച് വൈകുണ്ഠത്തില്‍ എത്തി. ഭഗവദാനന്ദരസം അനുഭവിക്കാന്‍ തുടങ്ങി.
”ഖട്വാംഗോഘടികാദ്വയേന… ഹരിം പ്രസന്ന മകരോല് ( ഖട്വാംഗന് രണ്ടു നാഴികനേരംകൊണ്ട് ഭഗവാനെ സന്തോഷിച്ചിച്ചു.) ചേലപ്പറമ്പ് നമ്പൂതിരി. ഭഗവദ് ഗീതയിലെ രണ്ടാം അദ്ധ്യായം കഴിഞ്ഞു.
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: