കാഞ്ഞിരപ്പള്ളി: ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങി കാഞ്ഞിരപ്പള്ളി. മൂന്നാം വിജയം ലക്ഷ്യമാക്കിയിറങ്ങുന്ന യുഡിഎഫിന്റെ ഡോ. എന്‍. ജയരാജിനും മണ്ഡലത്തിന്റെ പുറത്തുനിന്ന് ആളെയിറക്കി മത്സരിപ്പിക്കുന്നെന്ന് പഴികേട്ട എല്‍ഡിഎഫിന്റെ വി.ബി. ബിനുവിനും ശക്തമായ വെല്ലുവിളി ഉയര്‍ത്തി എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.എന്‍. മനോജ് പ്രചാരണ രംഗത്ത് ഏറെ മുന്നിലെത്തി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം നടന്ന അങ്കങ്ങളിലെല്ലാം ബിജെപി കൈവരിച്ച വോട്ട് നേട്ടം എന്‍ഡിഎ സഖ്യത്തിന്റെ സാദ്ധ്യത വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ മുപ്പതിനായിരത്തോളം വോട്ടുകള്‍ നേടാന്‍ ബിജെപി സഖ്യത്തിന് സാധിച്ചു. വി.എന്‍. മനോജിന് മണ്ഡലത്തില്‍ ഉള്ള സ്വീകാര്യത വിജയം ഉറപ്പിക്കാനുള്ള പ്രധാന ഘടകമായി എന്‍ഡിഎ നേതൃത്വം വിലയിരുത്തുന്നു.
കാഞ്ഞിരപ്പളളി, ചിറക്കടവ്, മണിമല, വെള്ളാവൂര്‍, നെടുങ്കുന്നം, കറുകച്ചാല്‍, കങ്ങഴ, വാഴൂര്‍, പള്ളിക്കത്തോട് പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം. മണ്ഡലത്തിലെ ഈ പഞ്ചായത്തുകളില്‍ ബിജെപിക്ക് 18 വാര്‍ഡ് പ്രതിനിധികളുണ്ട്. ഒരു ബ്ലോക്ക് മെമ്പറെയും വിജയിപ്പിക്കാന്‍ സാധിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 8000 വോട്ടായിരുന്നു ബിജെപിക്ക് ലഭിച്ചത്. പിന്നീട് നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ നിന്ന് ബിജെപി 21,000 വോട്ടുകള്‍ നേടി വന്‍ കുതിപ്പ് നടത്തി. അടുത്തിടെ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മണ്ഡല പരിധിയില്‍ 29,670 വോട്ടുകള്‍ നേടി സംഘടനാ ശേഷി തെളിയിച്ചു. കാഞ്ഞിരപ്പള്ളിയിലെ എല്ലാ പഞ്ചായത്തുകളിലും ബിഡിജെഎസിന് ശക്തമായ അടിത്തറ ഉണ്ട്. ഈ വോട്ടുകള്‍ കൂടി ചേരുമ്പോള്‍ വിജയം ഒപ്പംതന്നെയാകുമെന്നാണ് എന്‍ഡിഎ ക്യാമ്പിന്റെ പ്രതീക്ഷ. ഈ കണക്കുകളില്‍ നിന്ന് വി.എന്‍. മനോജിന് വിജയിക്കാനാവശ്യമായ മുന്നേറ്റം നടത്താനാവുമെന്നുതന്നെയാണ് എതിരാളികള്‍ പോലും കണക്കുകൂട്ടുന്നത്.
നേതൃഗുണവും ലാളിത്യവുമാണ് 15 വര്‍ഷത്തിലേറെയായി വാഴൂര്‍ പഞ്ചായത്ത് മെമ്പറായും വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ച മനോജിന്റെ കൈമുതലെന്നതും എതിരാളികള്‍ക്ക് ഭീഷണിയാണ്.
എബിവിപിയിലൂടെ രാഷ്ട്രീയ രംഗത്ത് എത്തിയ വി.എന്‍. മനോജ് യുവമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ്, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ്, ബിജെപിയുടെ പഞ്ചായത്ത് നഗരപാലികാ സെല്‍ സംസ്ഥാന ജോയിന്റ് കണ്‍വീനര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ ബിജെപി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റാണ്. 2000 മുതല്‍ വാഴൂരില്‍ പഞ്ചായത്തംഗമാണ്. പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ്, നാലരവര്‍ഷം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ച മനോജ് ഇപ്പോള്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനാണ്.
കൊടുങ്ങൂര്‍ ക്ഷീരസംഘത്തിന്റെ സെക്രട്ടറിയായി 25 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്നു.
രാജീവ്ഗാന്ധി നാഷണല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ ജില്ലയിലെ മികച്ച പഞ്ചായത്തംഗത്തിനുള്ള പുരസ്കാരം കഴിഞ്ഞ വര്‍ഷം വി.എന്‍. മനോജിന് ലഭിച്ചു. വാര്‍ഡുതലത്തിലും പഞ്ചായത്ത് തലത്തിലും നടപ്പിലാക്കിയ ക്ഷേമ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. വാര്‍ഡില്‍ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും വിവിധ സാമൂഹിക ക്ഷേമ പെന്‍ഷനുകള്‍ ലഭിക്കാന്‍ അവസരം ഒരുക്കി. വാര്‍ഡിലെ മുഴുവന്‍ റോഡുകളും സഞ്ചാരയോഗ്യമാക്കി, വിവിധ പദ്ധതികളിലൂടെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിച്ചു, കുടുംബശ്രീ പ്രവര്‍ത്തനം വാര്‍ഡുതലത്തില്‍ സമ്പൂര്‍ണ്ണമാക്കി, കുടുംബശ്രീ വാഴൂരില്‍ നടത്തിവരുന്ന സമൂഹ വിവാഹത്തിലെ കിടയറ്റ നേതൃത്വം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് വിലയിരുത്തപ്പെട്ടത്.
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ ബിജെപി പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല പൊതുസമൂഹത്തിനാകെ സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയെന്ന മികവ് മൂലമാണ് മനോജിന്റെ വിജയത്തിനായി നിഷ്പക്ഷമതികള്‍പോലും ഒപ്പം ചേരുന്നത്.
ഭാര്യ: ബിന്ദു മനോജ്.ചിറക്കടവ് റബ്ബര്‍ ഉല്‍പ്പാദക സംഘത്തിലെ ജീവനക്കാരിയാണ്. മക്കള്‍: അഞ്ജന (ളാക്കാട്ടൂര്‍ എം.ജി.എം എന്‍.എസ്.എസ് എച്ച്.എസ്.എസ് 11-ാം ക്ലാസ് വിദ്യാര്‍ത്ഥിനി), ആനന്ദ് (വാഴൂര്‍ വിദ്യാനന്ദ വിദ്യാഭവന് 6-ാം ക്ലാസ് വിദ്യാര്‍ത്ഥി.)
യുഡിഎഫ് സ്ഥാനാര്‍ത്ഥി കേരളാ കോണ്‍ഗ്രസിലെ ഡോ.എന്‍.ജയരാജ് ആണ്. 2006 ല്‍ വാഴൂര്‍ മണ്ഡലത്തെയും 2011 ല്‍ കാഞ്ഞിരപ്പള്ളി നിയമസഭമണ്ഡലത്തെയും പ്രതിനിധികരിച്ചു. കേരള കോണ്‍ഗ്രസ് (എം)സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവും മന്ത്രിയുമായിരുന്ന കെ.നാരായണക്കുറുപ്പിന്റെ മകനാണ്. ഭാര്യ: ഗീത, മകള്‍: പാര്‍വ്വതി
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കോട്ടയം തിരുവാതുക്കല്‍ ചൈതന്യയില്‍ അഡ്വ.വി.ബി.ബിനു ആണ്. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമാണ്. കോട്ടയം ബാറിലെ അഭിഭാഷകനാണ്. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി.ലോകസമാധാന ഐക്യദാര്‍ഢ്യസമിതി ദേശീയ സെക്രട്ടറിയുമാണ്.സി.പി.ഐയുടെ മുഖപത്രമായ ജനയുഗത്തിന്റെ മാനേജിംഗ് എഡിറ്ററാണ്. ഭാര്യ: മിനി എം.കെ. (ജില്ല നിര്‍മ്മിതി കേന്ദ്രം പ്രോഗ്രാം എഞ്ചിനിയര്‍). മക്കള്‍: ജയകൃഷ്ണന്.ബി.( ഹൈദരാബാദ് സിലോയിറ്റില് ഉദ്യോഗസ്ഥന്) ഹരികൃഷ്ണന്.ബി.(കോയമ്പത്തൂര്‍ അമൃത സ്കൂള്‍ ഓഫ് ബിസിനസ് സ്റ്റഡീസില്‍ എം.ബി.എ വിദ്യാര്‍ത്ഥി).
പ്രതികരിക്കാൻ ഇവിടെ എഴുതുക: