തിരുവനന്തപുരം: പുതിയ എട്ട് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കു കൂടി ബാര്‍ ലൈസ ന്‍സ് അനുവദിച്ചത് വന്‍വിവാദമായതോടെ മദ്യനയത്തില്‍ പുതിയ അടവുമായി യുഡിഎഫ് പ്രകടനപത്രിക. പുതിയ വ്യവസ്ഥകള്‍ കൊണ്ടുവന്ന് മദ്യനയം കര്‍ശനമാക്കുമെന്ന് പ്രകടനപത്രികയില്‍ പറയുന്നു. സംസ്ഥാനത്ത് ഈ സര്‍ക്കാറിന്റെ കാലത്ത് ഇനി ഫൈവ് സ്റ്റാര്‍ പദവിയുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കില്ലെന്നാണ് പ്രകടനപത്രിക പ്രകാശന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവകാശപ്പെടുന്നത്. എന്നാല്‍ ഇതിലെ പൊള്ളത്തരം വ്യക്തമാണ്.
നിലവിലുള്ള ത്രീ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ പഞ്ചനക്ഷത്ര പദവി നേടിയാലും ബാര്‍ ലൈസന്‍സ് നല്‍കില്ല. പുതിയ ഹോട്ടലുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പഞ്ചനക്ഷത്ര പദവി നല്കിയാലും ബാര്‍ ലൈസന്‍സ് നല്‍കുന്നതിന് പുതിയ വ്യവസ്ഥള്‍ കൊണ്ടുവന്നു നടപടികള്‍ കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രി പറയുന്നു. നിലവില്‍ ബാര്‍ലൈസന്‍സ് ലഭിച്ച പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ അധിക കൗണ്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്‍കിയതില്‍ ഇപ്പോള്‍ വിവാദങ്ങള്‍ ഉയര്‍ന്നുവന്നു. മദ്യനയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ ബാറുകള്‍ക്ക് അനുമതി ലഭിച്ചത്. ഇപ്പോള്‍ ഒറ്റയടിക്ക് ലൈസന്‍സുകള്‍ നല്കിയതല്ല.
2014 മുതല്‍ ഇങ്ങോട്ട് പല സമയങ്ങളിലായി കോടതി ഉത്തരവുകളിലൂടെയും മറ്റും അനുമതി ലഭിച്ചവയാണ്. ഇതു നിലവിലുള്ള മദ്യനയത്തിന് വിരുദ്ധമല്ലെങ്കിലും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന ആശങ്ക യുഡിഎഫ് യോഗത്തില്‍ ചിലര്‍ ഉന്നയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യവസ്ഥകള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചതെന്നാണ് ഉമ്മന്‍ചാണ്ടിയുടെ വാദം. എല്‍ഡിഎഫിന്റെ മദ്യവര്‍ജനം എന്നത് ഒരു നയമല്ല.
അത് പണ്ടുമുതലേ സമൂഹത്തിനുള്ള നിലപാടാണ്. മദ്യത്തിന്റെ ഉപഭോഗം, മദ്യത്തിന്റെ വിതരണം, മദ്യത്തിന് ഏര്‍പ്പെടുത്തുന്ന നികുതി എന്നിവ സംബന്ധിച്ചതാണ് മദ്യനയം. മദ്യവര്ജനമെന്നതിലൂടെ എല്‍ഡിഎഫ് പുകമറ സൃഷ്ടിക്കുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഹോട്ടലുകള്‍ക്ക് പഞ്ചനക്ഷത്ര പദവികള്‍ ലഭിച്ചാല്‍ ബാര്‍ ലൈസന്‍സ് നിര്‍ബന്ധമാക്കുന്ന സ്ഥിതി നിലവിലുണ്ടെന്നും ഇതിന് മാറ്റം വരുത്തണമെന്നും കെപിസിസി പ്രസിഡന്റ് വി.എം സുധീരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: