കടുത്തുരുത്തി: കടുത്തുരുത്തിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. സ്റ്റീഫന്‍ ചാഴിക്കാടന്റെ തെരഞ്ഞെടുപ്പ് കണ്വന് ഷന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്തു. കണ്വന്ഷന് മുന്നോടിയായി നടന്ന വാഹന റാലി കടുത്തുരുത്തി എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് എ.ഡി.പ്രസാദ് ആരിശ്ശേരിയില്‍ ഫഌഗ്ഓഫ് ചെയ്തു. ബിജെപി കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡന്റ് റ്റി.പി.ജയപ്രകാശ് തെക്കേടത്തിന്റെ അദ്ധ്യക്ഷതവഹിച്ചു.
കേരളത്തിലെ കാര്‍ഷിക വ്യവസായിക ഉല്പാദന മേഖല മുരടിപ്പിലാണ്. അതുകൊണ്ടുതന്നെ കേരളത്തില്‍ പട്ടിണി മരണത്തിന് സാദ്ധ്യതയുണ്ടെന്ന് കുമ്മനം അഭിപ്രായപ്പെട്ടു.കേരളം അന്പത്തെട്ടു വര്‍ഷം ഭരിച്ച ഇടതു-വലതു മുന്നണികള്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചു. ഭൂമി, വെളളം, കിടപ്പാടം എന്നിവയെക്കുറിച്ച് ഇടതു -വലതു മുന്നണികളുടെ പ്രകടന പത്രികയില്‍ ഒന്നും പറയുന്നില്ല. വീടു പൊളിച്ച് ശവം മറവുചെയ്യേണ്ട അവസ്ഥയാണ് പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കുളളത്. ഭൂരഹിതര്‍ക്ക് ഭൂമി നല്‍കണം. ചെങ്ങറ, അരിപ്പ, മുത്തങ്ങ എന്നീ സമരങ്ങള്‍ ഭൂരാഹിത്യം കേരളത്തില്‍ നിലനില്ക്കുന്നൂവെന്നതിന് തെളി വാണ്. ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നതിന് കേരളത്തില്‍ രണ്ടാം ഭൂപരി ഷ്ക്കരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞുജാതിമതഭേദമന്യേ എല്ലാവരുടെയും ക്ഷേമം ലക്ഷ്യമാക്കി ഭരിക്കും. എല്ലാവര്ക്കും കുടിവെളളവും ആഹാരവും കിടപ്പാടവും ഉറപ്പുവരുത്തും. എന്‍ഡിഎയുടെ ലക്ഷ്യം അക്കൗണ്ടു തുറക്കാനല്ല, കേരളത്തിന്റെ ഭരണച്ചുമതല ഏറ്റെടുക്കുകയെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.കേരളാകോണ്‍ഗ്രസ് ചെയര്മാന് പി.സി.തോമസ് മുഖ്യപ്രഭാഷണം നടത്തി. കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.ആര് മുരളീധരന്, ബിഡിജെഎസ് നേതാവ് അഡ്വ.സന്തോഷ് കുമാര്‍, കെപിഎംഎസ്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്.രാജപ്പന്, കേരളാകോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ചന്ദ്രശേഖരന് മാമലശ്ശേരി, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ലിജന്‍ലാല്‍, എ.ഡി.പ്രസാദ് ആരിശ്ശേരില്‍, സി.എം.ബാബു, സിവില്‍സണ്‍ സെബാസ്റ്റ്യന്‍, ആയാംകുടി വാസുദേവന്‍, അനില്‍കുമാര്‍, രതീഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: