തിരുവനന്തപുരം: എന്‍ജിനിയറിംഗ്, മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് തുടക്കമായി. ഇന്നും ചൊവ്വാഴ്ചയുമാണ് എന്‍ജിനിയറിംഗ് എന്‍ട്രന്‍സ് പരീക്ഷ. 27, 28 തീയതികളിലാണ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ. ഇന്നു നടക്കുന്ന എന്‍ജിനിയറിംഗ് എന്‍ട്രന്‍സ് പരീക്ഷയില്‍ 1.24 ലക്ഷം വിദ്യാര്‍ഥികളും മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷക്ക് 1.66 ലക്ഷം വിദ്യാര്‍ഥികളും രംഗത്തുണ്ട്.
കര്‍ശന നിരീക്ഷണങ്ങളോടൊയാണ് ഇത്തവണ എന്‍ട്രന്‍സ് പരീക്ഷ സംഘടിപ്പിച്ചിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ പരീക്ഷ ഹാളില്‍ കൊണ്ട് വരുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പരീക്ഷ നടത്തിപ്പിനും മേല്‍ നോട്ടത്തിനുമായി എണ്ണായിരത്തോളം ഉദ്യോഗസ്ഥരെയാണ് സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. എന്‍ജിനിയറിംഗ് എന്‍ട്രന്‍സ് പരീക്ഷയെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസുകളിലും ട്രെയിനുകളിലും വിദ്യാര്‍ഥികളുടെ വന്‍ തിരക്കായിരുന്നു. തിരുവനന്തപുരം സിറ്റിയില്‍ 40-ല്‍പരം പരീക്ഷ കേന്ദ്രങ്ങളുണ്ട്. വാഹനഗതാഗതക്കുരുക്ക് ഒഴിവാക്കാനും എന്‍ട്രന്‍സ് പരീക്ഷ കേന്ദ്രങ്ങള്‍ക്ക് പുറത്തും സുരക്ഷയ്ക്കായി പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയോടെ തന്നെ രക്ഷിതാക്കളോടൊപ്പം വിദ്യാര്‍ഥികള്‍ പരീക്ഷാ കേന്ദ്രങ്ങളിലെത്തിച്ചേര്ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: