കോഴിക്കോട് : സിപിഎം നേതാവുംബേപ്പൂര് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും കോഴിക്കോട് മേയറുമായ വി.കെ.സി.മമ്മദ് കോയ കോടീശ്വരന്. കാരാട്ട് റസാഖിന് സ്വന്തമായി സ്വത്തുക്കളൊന്നുമില്ല.സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രികയോടൊപ്പം നല്കിയ സ്വത്ത് വിവരത്തിലാണ് ഈ വിവരം. വികെസിക്ക് ഇരുപത്തെട്ട് കോടിയുടെ ആസ്തി ഉള്ളപ്പോള്‍ എല്‍.ഡി.എഫ്.സ്ഥാനാര്‍ഥിയും നാദാപുരം എം.എല്‍.എയുമായ ഇ.കെ.വിജയന് സ്വന്തമായി ഭൂമിയില്ല. ബിജെപി എലത്തൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി വി.വി. രാജന്റെ കൈവശമുള്ളത് ആകെ 5000 രൂപയും ഭാര്യ സുഗതയുടെ കയ്യിലുള്ളത് 2000 രൂപയും. വി.വി. രാജന് കോഴിക്കോട്, മഞ്ചേരി കോടതികളിലായി രണ്ട് കേസുകളുണ്ട്. രണ്ടും സംഘടന പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന്. ഭാര്യ സുഗതക്ക് 80 ഗ്രാം സ്വര്‍ണ്ണമുണ്ട്. 2012 മോഡല്‍ ആള്‍ട്ടോ കാര്‍ ഉടമയാണ് രാജന്.
വി.കെ.സി.മമ്മത് കോയക്കുള്ളത് 28.46 കോടിയുടെ ആസ്തി. ഭാര്യുടെ പേരില്‍ 1.95 കോടിയുടെ ആസ്തിയാണുള്ളത്. വി.കെ.സിയുടെ കൈവശം കൈവശം ഉള്ളത് 1,25,000 രൂപയാണ്. ഭാര്യ ഫാത്തിമാബിയുടെ പക്കല്‍ 20,000 രൂപയാണ്. വി.കെ.സി.മമ്മത് കോയയുടെ ബാങ്ക് അക്കൗണ്ടില്‍ 15,70,317 രൂപയും ഓഹരികളും മറ്റുമായി 5,92,14,570 രൂപയുമാണുളളത്. ഭാര്യക്ക് ബാങ്കിലും ഓഹരികളിലുമായി 37,10,943 രൂപയും ഉണ്ട്. ഇന്‍ഷൂറന്‍സ് പോളിസിയായി വി.കെ.സിക്കും ഭാര്യക്കും 28,900 രൂപ വീതമുണ്ട്. വിവിധ ട്രസ്റ്റുകള്‍ക്കും മറ്റും നല്കിയ വകയില്‍ വി.കെ.സിക്ക് 13,81,76,735 രൂപയും ഭാര്യക്ക് 7323038 രൂപയും കിട്ടാനുണ്ട്. വി.കെ.സിക്ക് 28,187 രൂപയുടെ അവകാശമൂല്യവും ഉണ്ട്.
വിവിധ ആസ്തികളിലായി 8,51,96,471 രൂപയുടെ ആസ്തി വി.കെ.സിക്കുണ്ട്. ഭാര്യക്ക് 80,00,000 രൂപയാണ് ഉള്ളത്. വി.കെ.സിക്ക് സ്വന്തം പേരില്‍ വാഹനമില്ല. ഭാര്യക്ക് രണ്ട് ലക്ഷം രൂപയുടെ സ്വര്ണാഭരണമുണ്ടെങ്കില് വികെസിക്ക് സ്വര്‍ണ്ണം ഒരു തരിപോലുമില്ല.
തിരുവമ്പാടി ഇടതു സ്ഥാനാര്‍ഥി ജോര്‍ജ് എം.തോമസിന്റെ കൈവശം 3,000 രൂപയുണ്ട്. മുക്കം എസ്.ബി.ഐ ബാങ്കില്‍ 1991.38 രൂപയും കൊടിയത്തൂര്‍ സഹകരണബാങ്കില്‍ 11,966 രൂപയും മുക്കം മേഖല സഹകരണ സംഘത്തില്‍ 1004 രൂപയുമുണ്ട്.
ഭാര്യക്ക് ആറര ലക്ഷത്തിന്റെ കാറും 120 ഗ്രാം സ്വര്‍ണവുമുണ്ട്. ജോര്‍ജ് എം.തോമസിന് എട്ട് ഗ്രാം സ്വര്‍ണമാണുള്ളത്. നാലേക്കര്‍ കൃഷി ഭൂമിയും 2,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീടും ഉണ്ട്.
വടകര മണ്ഡലം എല്‍.ഡി. എഫ് സ്ഥാനാര്‍ഥിയും എംഎല്
എയുമായ സി.കെ.നാണുവിന്റെ കൈവശമുള്ളത് 10000 രൂപ.സ്വന്തമായി രണ്ടു ലക്ഷം രൂപ വിലയുള്ള മാരുതി സ്വിഫ്റ്റ് കാറുണ്ട്. ഭാര്യയുടെ കൈവശമുള്ള സ്വര്‍ണം 36 ഗ്രാമാണ്. നാണുവിന് 13.6 സെന്റ് സ്ഥലവും 1200 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുമുണ്ട്.ഇതിന് 42 ലക്ഷം രൂപ വിലവരും.എസ്.ബി.ടിയില്‍ 5.51 ലക്ഷം രൂപയുടെ ഹൗസിങ് ലോണ്‍ ബാധ്യതയുണ്ട്.
നോര്‍ത്ത് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും എംഎല്‍എയുമായ എ. പ്രദീപ് കുമാറിന്റെ കൈവശം 3,000 രൂപയും ഭാര്യയുടെ കൈവശം 1500 രൂപയുമുണ്ട്. വിവിധ ബാങ്കുകളിലെ നിക്ഷേപങ്ങളടക്കം ഇദ്ദേഹത്തിന്റെ മൊത്തം ആസ്തി 33,66405 രൂപയാണ്. 445406 രൂപയുടെ കടബാധ്യതയുണ്ട്.
കൊടുവള്ളി നിയോജകമണ്ഡലം എല്‍.ഡി.എഫ്. സ്വതന്ത്ര സ്ഥാനാര്‍ഥി കാരാട്ട് റസാഖിന് സ്വന്തമായി സ്വത്തുക്കളൊന്നുമില്ല. ഒരിടത്തും ബാധ്യതയുമില്ല. ആകെയുള്ളത് കൈവശമുള്ള 15,000 രൂപയും 75,084 രൂപയുടെ ബാങ്ക് നിക്ഷേപവും.
താമസിക്കുന്ന വീടും സ്ഥലവും ഭാര്യയുടെയും ഉമ്മയുടെയും പേരില്‍. 45 ലക്ഷം രൂപവിലവരുന്ന പതിനഞ്ചേമുക്കാല്‍ സെന്റ് സ്ഥലവും വീടും. ഭാര്യക്ക് 25 പവന് സ്വര്‍ണ്ണവുമുണ്ട്.
നാദാപുരം നിയമസഭാ മണ്ഡലത്തിലെ എല്‍ഡി.എഫ് സ്ഥാനാര്‍ത്ഥി ഇ.കെ.വിജയന് സ്വന്തമായി ഒരുതുണ്ട് ഭൂമി പോലുമില്ലെന്ന് സത്യവാങ്മൂലം. സി.പി.ഐയുടെ ഉടമസ്ഥതയിലുള്ള റെഡ് സ്റ്റാര്‍് പ്രസില്‍ രണ്ടു ലക്ഷത്തിന്റെ ഓഹരിയും 6.99 ലക്ഷം വിലവരും ബൊലേറോ ജീപ്പും ഉള്‍പ്പെടെ 9,12,004 രൂപയുടെ മൊത്ത സമ്പാദ്യമാണ് വിജയനുള്ളത്. ജീപ്പ് വാങ്ങിയ വകയില്‍ 1.52 ലക്ഷം രൂപയുടെ ബാധ്യത ബാങ്കുമായുണ്ട്. ഭാര്യയ്ക്ക് അഞ്ച് പവന് സ്വര്‍ണ്ണം ഉള്‍്പ്പെടെ 7.36 ലക്ഷത്തിന്റെ സമ്പാദ്യവും മൊത്തം 19.21 ലക്ഷം രൂപ വിലവരുന്ന 62 സെന്റ് ഭൂമിയും സ്വന്തമായുണ്ട്. മൂത്ത മകന് 29,471 രൂപയും രണ്ടാമത്തെ മകന് 1,012 രൂപയും ബാങ്ക് ബാലന്‍സുണ്ട്.
യു.ഡി.എഫ് പേരാമ്പ്ര നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ. മുഹമ്മദ് ഇക്ബാലിന് 12,21,494 രൂപയുടെ സമ്പാദ്യമാണുള്ളത്. അദ്ദേഹത്തിന്റെ കൈവശം ആയിരം രൂപയും ഭാര്യയുടെ അടുത്ത് 500 രൂപയുമുണ്ട്. വിവിധ ബാങ്കുകളിലായി 19,165 രൂപയും ഭാര്യയുടെ അക്കൗണ്ടില്‍ 829 രൂപയുമുണ്ട്. ഭാര്യയ്ക്ക് പത്ത് പവന് സ്വര്‍ണം കൈവശമുണ്ട്. മുഹമ്മദ് ഇക്ബാലിന് കങ്ങഴയില്‍ പത്ത് ലക്ഷം രൂപ വിലമതിക്കുന്ന 20 സെന്റ് ഭൂമി സ്വന്തമായുണ്ട്.
കൊടുവള്ളി നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി എം.എ. റസാഖിന് 42,29,078 രൂപയുടെ സ്വത്ത്. വിവിധ ബാങ്കുകളിലായുള്ള 10,19,212 രൂപയുടെ ബാങ്ക് നിക്ഷേപവും ഗോള്‍ഡന്‍ ഹില്‍സ് ഹയര്‍സെക്കന്‍ഡറി എജുക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡില്‍ നിക്ഷേപിച്ച 40,000 രൂപയുടെ ഓഹിരിയുമുള്പ്പെടെയാണിത്.
വാഹനമായി ഒരു മോട്ടോര്സെക്കിളും താമസിക്കാന്‍ 30 ലക്ഷം രൂപ വിലവരുന്ന ഒമ്പത് സെന്റ് സ്ഥലവും വീടും. 15,866 രൂപയാണ് കൈവശമുള്ള പണം. സാമ്പത്തിക ബാധ്യതകള്‍ ഒന്നുമില്ല. ഭാര്യക്ക് മൂന്നര ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണാഭരണവും ആറ് ലക്ഷം രൂപ വിലമതിക്കുന്ന നാലര സെന്റ് സ്ഥലവുമുണ്ട്. മകന് ചേവായൂരില്‍ അഞ്ച് ലക്ഷം രൂപവിലമതിക്കുന്ന കെട്ടിടവുമുണ്ട്
കൊയിലാണ്ടി മണ്ഡലം യൂ.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.സുബ്രഹ്മണ്യന് 17,76,474.74 രൂപയുടെ സ്വത്ത്. 40 സെന്റ് കൃഷി ഭൂമിയും എട്ട് ലക്ഷം രൂപ വിലമതിക്കുന്ന കാറും ഉണ്ട്. 40 ഗ്രാം സ്വര്‍ണ്ണവും 20,000 രൂപയും കൈവശമുണ്ട്.കുന്നമംഗലം എച്ച്.എസ്.എസ് അധ്യാപികയായ ഭാര്യ എം.വി.ഷാജിമോള്‍ക്ക് 29,21,366.64 രൂപയുടെ ആസ്തിയാണുളളത്. 13 ലക്ഷം രൂപ വിലയുളള കാറും,320 ഗ്രാം സ്വര്‍ണ്ണവും അവര്‍ക്കുണ്ട്. രണ്ട് ലക്ഷം രൂപയുടെ എല്‍.ഐ.സി പോളിസിയും ഉണ്ട്. 15,000 രൂപ കൈവശമുണ്ട്
ബാലുശ്ശേരി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി യു.സി രാമന്റെയും ഭാര്യ പത്മിനിയുടെയും കൈവശമുള്ളത് 10,000 രൂപ വീതമാണ്.ഇലക്ഷന് അക്കൗണ്ടില്‍ 95,000 രൂപയാണുള്ളത്. എല്‍.ഐ.സി യില്‍ 3 ലക്ഷം രൂപയുടെ പോളിസിയും ഐ.സി.ഐ.സി ബാങ്കില്‍ 5,570 രൂപയുടെ നിക്ഷേപവും ഇദ്ദേഹത്തിന്റെ പേരിലുണ്ട്.ഭാര്യയുടെ പേരില്‍ 2,75000 രൂപയുടെ ഫിക്സഡ് ഡെപ്പോസിറ്റും സൗത്ത് മലബാര്‍ ഗ്രാമീണ ബാങ്കില്‍ 1738 രൂപയും പോസ്റ്റ് ഓഫീസില്‍ 11,000 രൂപയും നിക്ഷേപമുണ്ട്. ഭാര്യയ്ക്ക് 16 പവന് സ്വര്‍ണ്ണവും സ്വന്തമായുണ്ട്. 3 ലക്ഷം രൂപയുടെ കടബാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: