പാട്ന: കടുത്ത വേനലിനെത്തുടര്‍ന്ന് തീപിടിത്തം പതിവായതിനാല്‍ ബീഹാറില്‍ രാവിലെ ഒന്‍പതിനും വൈകിട്ട് ആറിനും ഇടയില്‍ ഭക്ഷണം പാകം ചെയ്യരുതെന്ന് മുഖ്യമന്ത്രി നിതീഷ്കുമാര്‍ ഉത്തരവിട്ടു. തീ ഉപയോഗിച്ചുള്ള പൂജയും രാവിലെ ഒന്‍പതിന് മുമ്പ് നടത്തണം. ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് രണ്ടുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കും.
തീപിടിത്തം ഉണ്ടാവാതിരിക്കാനുള്ള കാര്യങ്ങള്‍ ഫലപ്രദമായി നടപ്പാക്കുവാന്‍ ദുരന്തനിവാരണ വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ലൂസായ ഇലക്ട്രിസിറ്റി വയറുകള്‍ മാറ്റി തീപിടിത്തമുണ്ടാവാതിരിക്കുവാന് മുന്‍കരുതല്‍ എടുക്കണമെന്ന് ഊര്‍ജ്ജ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തീപിടിത്തത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി. സംസ്ഥാനത്തെ കടുത്ത വേനല്‍ സംബന്ധിച്ച് ചര്‍ച്ചചെയ്യുവാന്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ വെളളം ലഭിക്കാതെ ദുരിതമനുഭവിക്കുന്ന മേഖലകളില്‍ ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിക്കാനുള്ള തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: